തായ്പേയ്: തായ്വാനെ അമേരിക്ക ഉപേക്ഷിക്കില്ലെന്നു യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. ചൈനയുടെ കടുത്ത എതിർപ്പിനിടെ തായ്വാൻ സന്ദർശനം പൂർത്തിയാക്കി പെലോസിയും അഞ്ചു കോൺഗ്രസ് അംഗങ്ങളും ഇന്നലെ ദക്ഷിണകൊറിയയിലേക്കു പോയി.
സിംഗപ്പൂർ, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളും യുഎസ് സംഘം സന്ദർശിക്കും. തങ്ങളുടെ ഏക ചൈന നയത്തിനെതിരേ നിലപാടെടുത്ത അമേരിക്കയ്ക്കു ശക്തമായ തിരിച്ചടി നല്കുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
ഇതിനിടെ, തായ്വാൻ ദ്വീപിനു സമീപം ചൈന സൈനികാഭ്യാസം ആരംഭിച്ചു. ആറുദിവസമാണ് സൈനികാഭ്യാസം. പെലോസി എത്തിയ ദിവസം 21 ചൈനീസ് സൈനിക വിമാനങ്ങൾ തായ്വാൻ ആകാശാതിർത്തി ഭേദിച്ചെന്നു തായ്വാൻ ആരോപിച്ചു.
തായ്വാനിൽനിന്നുള്ള പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതു ചൈന നിരോധിച്ചു. ചൈനയിൽനിന്നു തായ്വാനിലേക്കുള്ള മണൽ കയറ്റുമതിയും നിർത്തലാക്കി.
സിംഗപ്പൂർ, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളും യുഎസ് സംഘം സന്ദർശിക്കും. തങ്ങളുടെ ഏക ചൈന നയത്തിനെതിരേ നിലപാടെടുത്ത അമേരിക്കയ്ക്കു ശക്തമായ തിരിച്ചടി നല്കുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
ഇതിനിടെ, തായ്വാൻ ദ്വീപിനു സമീപം ചൈന സൈനികാഭ്യാസം ആരംഭിച്ചു. ആറുദിവസമാണ് സൈനികാഭ്യാസം. പെലോസി എത്തിയ ദിവസം 21 ചൈനീസ് സൈനിക വിമാനങ്ങൾ തായ്വാൻ ആകാശാതിർത്തി ഭേദിച്ചെന്നു തായ്വാൻ ആരോപിച്ചു.
തായ്വാനിൽനിന്നുള്ള പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതു ചൈന നിരോധിച്ചു. ചൈനയിൽനിന്നു തായ്വാനിലേക്കുള്ള മണൽ കയറ്റുമതിയും നിർത്തലാക്കി.