ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച സൈനികഹെലികോപ്റ്റർ തകർന്ന് ആറ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
പന്ത്രണ്ടാം കോപ്സ് കമാൻഡർ ലഫ്. ജനറൽ സർഫാസ് അലി, പൈലറ്റ് മേജർ സയ്യിദ്, സഹ പൈലറ്റ് മേജർ തൽഹ, തീരസംരക്ഷണസേനാ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അജ്മദ്, ബ്രിഗേഡിയർ ഖാലിദ്, ചീഫ് നായിക് മുദാസിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ലാസ്ബെലയിലെ പർവതമേഖലയിൽ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട് നിമിഷങ്ങൾക്കകമാണ് അപകടം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ പിന്നീട് വിന്ദാർ മേഖലയിൽ കണ്ടെത്തി.
പ്രളയം ദുരിതം വിതച്ച ബലൂചിസ്ഥാൻ മേഖലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായിരുന്നു സംഘം യാത്രതിരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5:10ന് ഉതാലിൽനിന്നു പറന്നുയർന്ന ഹെലികോപ്റ്റർ 6:05ന് കറാച്ചിയിൽ ഇറങ്ങേണ്ടതായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐയുടെ മേധാവിയായി അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിഗണിച്ചവരിലൊരാളാണ് ജനറൽ സർഫാസ് അലി. നേരത്തേ യുഎസിൽ പാക്കിസ്ഥാന്റെ ഡിഫൻസ് അറ്റാഷെയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രളയം അതിരൂക്ഷമായി തുടരുന്ന മേഖലയിൽ കഴിഞ്ഞ 14നുശേഷം 130 പേർക്കാണ് പ്രളയക്കെടുതികളിൽ ജീവൻ നഷ്ടമായത്. 13,535 വീടുകൾ തകർന്നതിനു പുറമേ 13,000 കന്നുകാലികളും ചത്തു.
ഹെലികോപ്റ്റർ അപകടത്തിന്റെ വിശദാംങ്ങൾ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പങ്കുവച്ചു.
പന്ത്രണ്ടാം കോപ്സ് കമാൻഡർ ലഫ്. ജനറൽ സർഫാസ് അലി, പൈലറ്റ് മേജർ സയ്യിദ്, സഹ പൈലറ്റ് മേജർ തൽഹ, തീരസംരക്ഷണസേനാ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അജ്മദ്, ബ്രിഗേഡിയർ ഖാലിദ്, ചീഫ് നായിക് മുദാസിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ലാസ്ബെലയിലെ പർവതമേഖലയിൽ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട് നിമിഷങ്ങൾക്കകമാണ് അപകടം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ പിന്നീട് വിന്ദാർ മേഖലയിൽ കണ്ടെത്തി.
പ്രളയം ദുരിതം വിതച്ച ബലൂചിസ്ഥാൻ മേഖലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായിരുന്നു സംഘം യാത്രതിരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5:10ന് ഉതാലിൽനിന്നു പറന്നുയർന്ന ഹെലികോപ്റ്റർ 6:05ന് കറാച്ചിയിൽ ഇറങ്ങേണ്ടതായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐയുടെ മേധാവിയായി അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിഗണിച്ചവരിലൊരാളാണ് ജനറൽ സർഫാസ് അലി. നേരത്തേ യുഎസിൽ പാക്കിസ്ഥാന്റെ ഡിഫൻസ് അറ്റാഷെയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രളയം അതിരൂക്ഷമായി തുടരുന്ന മേഖലയിൽ കഴിഞ്ഞ 14നുശേഷം 130 പേർക്കാണ് പ്രളയക്കെടുതികളിൽ ജീവൻ നഷ്ടമായത്. 13,535 വീടുകൾ തകർന്നതിനു പുറമേ 13,000 കന്നുകാലികളും ചത്തു.
ഹെലികോപ്റ്റർ അപകടത്തിന്റെ വിശദാംങ്ങൾ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പങ്കുവച്ചു.