ബാഗ്ദാദ്: ഇറാനുമായി കൂടുതൽ അടുപ്പം പുലർത്തുന്ന മുഹമ്മദ് അൽ സുഡാനിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഷിയാ പുരോഹിതൻ മുക്താദ അൽ സദറിന്റെ അനുയായികൾ ഇറാക്കി പാർലമെന്റ് കയ്യേറി.
അതീവസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥിതിചെയ്യുന്ന പാർലമെന്റിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർക്കു നേർക്ക് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാർ ഡെസ്കിൽ കയറിക്കിടക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയുമുണ്ടായി. ഈസയമം ജനപ്രതിനിധികളാരും പാർലമെന്റിലുണ്ടായിരുന്നില്ല.
ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സദർ നേതൃത്വം നല്കിയ രാഷ്ട്രീയസഖ്യമാണു ജയിച്ചതെങ്കിലും വിവിധ കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസംമൂലം സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ, അൽ സുഡാനിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ സദർ അംഗീകരിക്കുന്നില്ല.
അതീവസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ സ്ഥിതിചെയ്യുന്ന പാർലമെന്റിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർക്കു നേർക്ക് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാർ ഡെസ്കിൽ കയറിക്കിടക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയുമുണ്ടായി. ഈസയമം ജനപ്രതിനിധികളാരും പാർലമെന്റിലുണ്ടായിരുന്നില്ല.
ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സദർ നേതൃത്വം നല്കിയ രാഷ്ട്രീയസഖ്യമാണു ജയിച്ചതെങ്കിലും വിവിധ കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസംമൂലം സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ, അൽ സുഡാനിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ സദർ അംഗീകരിക്കുന്നില്ല.