കീവ്: റഷ്യൻ പട്ടാളം കീഴടങ്ങിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യുക്രെയ്ൻ ആക്രമണം ശക്തമാക്കിയതായി ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു. തെക്കൻ നഗരമായ ഖേർസനിലേക്കുള്ള പ്രധാന പാലം യുക്രെയ്ൻ പട്ടാളം റോക്കറ്റ് ഉപയോഗിച്ചു തകർത്തു. അധിനിവേശത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യൻ പട്ടാളം പിടിച്ചെടുത്ത നഗരമാണിത്. പാലം തകർന്നതോടെ ഖേർസനും റഷ്യയുടെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളും തമ്മിൽ ബന്ധമില്ലാതായി. നഗരത്തിൽ ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിനു റഷ്യൻ പട്ടാളക്കാർ അപകടാവസ്ഥയിലാണെന്നു ബ്രിട്ടീഷ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, റഷ്യൻ പട്ടാളം ഇന്നലെ സെൻട്രൽ യുക്രെയ്നിലെ വിമാന പരിശീലന കേന്ദ്രത്തിൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. കീവിനോട് അടുത്ത പ്രദേശങ്ങളിലും മിസൈൽ ആക്രമണമുണ്ടായി.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ വൈദ്യുതി ഉത്പാദനകേന്ദ്രമായ വൂളൻഹിർസ്ക് പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഡോണറ്റ്സ്ക് പ്രവിശ്യയിൽ സിറ്റ്ലോഡാർസ്ക് പട്ടണത്തിനടുത്തു സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം കൽക്കരിയിലാണു പ്രവർത്തിക്കുന്നത്.
അതേസമയം, റഷ്യൻ പട്ടാളം ഇന്നലെ സെൻട്രൽ യുക്രെയ്നിലെ വിമാന പരിശീലന കേന്ദ്രത്തിൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. കീവിനോട് അടുത്ത പ്രദേശങ്ങളിലും മിസൈൽ ആക്രമണമുണ്ടായി.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ വൈദ്യുതി ഉത്പാദനകേന്ദ്രമായ വൂളൻഹിർസ്ക് പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഡോണറ്റ്സ്ക് പ്രവിശ്യയിൽ സിറ്റ്ലോഡാർസ്ക് പട്ടണത്തിനടുത്തു സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം കൽക്കരിയിലാണു പ്രവർത്തിക്കുന്നത്.