ടൊറെന്റോ: എയർ ഇന്ത്യ സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സിക്ക് വംശജൻ റിപുധമൻ സിംഗ് മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തിയതായി കനേഡിയൻ പോലീസ് അറിയിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ ആബറ്റ്സ്ഫോർഡ് സ്വദേശി റ്റാനർ ഫോക്സ് (21), വാൻകൂവർ പ്രാന്തത്തിലെ ജോസ് ലോപസ് (23) എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല.
1985ൽ എയർ ഇന്ത്യ വിമാനം ബോംബുവച്ച് തകർത്ത് 331 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കപ്പെട്ട മാലിക്കിനെയും അജീബ് സിംഗ് ബാഗ്രിയെയും 2005ലാണു കനേഡിയൻ കോടതി കുറ്റവിമുക്തരാക്കിയത്. കഴിഞ്ഞ 15നു മാലിക് വെടിയേറ്റു മരിക്കുകയായിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ ആബറ്റ്സ്ഫോർഡ് സ്വദേശി റ്റാനർ ഫോക്സ് (21), വാൻകൂവർ പ്രാന്തത്തിലെ ജോസ് ലോപസ് (23) എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല.
1985ൽ എയർ ഇന്ത്യ വിമാനം ബോംബുവച്ച് തകർത്ത് 331 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കപ്പെട്ട മാലിക്കിനെയും അജീബ് സിംഗ് ബാഗ്രിയെയും 2005ലാണു കനേഡിയൻ കോടതി കുറ്റവിമുക്തരാക്കിയത്. കഴിഞ്ഞ 15നു മാലിക് വെടിയേറ്റു മരിക്കുകയായിരുന്നു.