വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ സ്കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നു വ്യാജഭീഷണി. രാജ്യത്തുടനീളം പന്ത്രണ്ടു സ്കൂളുകൾക്കാണു ഭീഷണിസന്ദേശം ലഭിച്ചത്. പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വിദ്യാർഥികളെ ഉടൻ ഒഴിപ്പിച്ചുമാറ്റി സ്കൂളുകൾ അടച്ചുപൂട്ടി. ബുധനാഴ്ച വടക്കൻ ദ്വീപിലെ മൂന്നു സ്കൂളുകൾക്കു ഭീഷണിസന്ദേശം ലഭിച്ചിരുന്നു. വിദേശത്തുനിന്നാണു സന്ദേശം വന്നതെന്നു പോലീസ് പറഞ്ഞു.