വാഷിംഗ്ടൺ ഡിസി/ ബെയ്ജിംഗ്: അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിക്കാൻ പോകുന്നുവെന്ന വാർത്തകളിൽ പ്രകോപിതയായി ചൈന. സന്ദർശനവുമായി മുന്നോട്ടു പോകാനാണു പെലോസിയുടെ പദ്ധതിയെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു ചൈന മുന്നറിയിപ്പു നല്കി.
സൈനിക നടപടികൾക്കുവരെ ചൈന തയാറായേക്കുമെന്നു പറയപ്പെടുന്നു. പെലോസിയുടെ വിമാനത്തെ ആക്രമിക്കാൻ ചൈന മുതിർന്നേക്കുമെന്ന ഭയം അമേരിക്കയ്ക്കുമുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇന്തോ-പസഫിക് മേഖലയിൽ അമേരിക്ക സൈനികസാന്നിധ്യം വർധിപ്പിച്ചേക്കും.
സ്വതന്ത്രജനാധിപത്യ രാജ്യമായി പ്രവർത്തിക്കുന്ന തായ്വാനെ വിമതപ്രവിശ്യയായിട്ടു മാത്രമാണു ചൈന പരിഗണിക്കുന്നത്. വേണ്ടിവന്നാൽ ബലംപ്രയോഗിച്ചു തായ്വാനെ കൂട്ടിച്ചേർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക ഔദ്യോഗികമായി ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും തായ്വാന് ആയുധങ്ങളടക്കം നല്കി ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ചൈന തായ്വാനിൽ അധിനിവേശം നടത്തിയാൽ അമേരിക്ക പ്രതികരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചൈനയെ പ്രകോപിപ്പിക്കുന്ന നടപടികൾക്ക് അമേരിക്ക മടികാണിക്കാറാണുള്ളത്. അമേരിക്കൻ നേതാക്കൾ അപൂർവമായേ തായ്വാൻ സന്ദർശിക്കാറുള്ളൂ.
പെലോസിയുടെ സന്ദർശനം തടയാൻ ബൈഡൻ ഭരണകൂടത്തിലെ ഉന്നതർതന്നെ ശ്രമിക്കുന്നതായി സൂചനകളുണ്ട്. പദവികൊണ്ട് അമേരിക്കയിലെ മൂന്നാമത്തെ വലിയ നേതാവായ പെലോസി സന്ദർശനപദ്ധതിയുമായി മുന്നോട്ടുപോയാൽ ഉറച്ച നടപടികൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് അവരുടെ വിദേശകാര്യ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞത്.
പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി അമേരിക്ക മാത്രമായിരിക്കും. ചൈനീസ് പട്ടാളം വെറുതേയിരിക്കില്ലെന്നും നടപടികളുണ്ടാകുമെന്നും കേണൽ താൻ കേഫെയ് എന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ചൈനയുടെ നിശിതവിമർശകയായ പെലോസി ഏപ്രിലിൽ സന്ദർശനത്തിനു പദ്ധതിയിട്ടെങ്കിലും കോവിഡ് ബാധിച്ചതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചാണു സന്ദർശനപദ്ധതിയെക്കുറിച്ച് അവർ വീണ്ടും സൂചന നല്കിയത്.
വരും ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ നടത്തുന്ന ഫോൺ ചർച്ചയിൽ തായ്വാൻ വിഷയവും ഉൾപ്പെട്ടേക്കും.
സൈനിക നടപടികൾക്കുവരെ ചൈന തയാറായേക്കുമെന്നു പറയപ്പെടുന്നു. പെലോസിയുടെ വിമാനത്തെ ആക്രമിക്കാൻ ചൈന മുതിർന്നേക്കുമെന്ന ഭയം അമേരിക്കയ്ക്കുമുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇന്തോ-പസഫിക് മേഖലയിൽ അമേരിക്ക സൈനികസാന്നിധ്യം വർധിപ്പിച്ചേക്കും.
സ്വതന്ത്രജനാധിപത്യ രാജ്യമായി പ്രവർത്തിക്കുന്ന തായ്വാനെ വിമതപ്രവിശ്യയായിട്ടു മാത്രമാണു ചൈന പരിഗണിക്കുന്നത്. വേണ്ടിവന്നാൽ ബലംപ്രയോഗിച്ചു തായ്വാനെ കൂട്ടിച്ചേർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക ഔദ്യോഗികമായി ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും തായ്വാന് ആയുധങ്ങളടക്കം നല്കി ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ചൈന തായ്വാനിൽ അധിനിവേശം നടത്തിയാൽ അമേരിക്ക പ്രതികരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചൈനയെ പ്രകോപിപ്പിക്കുന്ന നടപടികൾക്ക് അമേരിക്ക മടികാണിക്കാറാണുള്ളത്. അമേരിക്കൻ നേതാക്കൾ അപൂർവമായേ തായ്വാൻ സന്ദർശിക്കാറുള്ളൂ.
പെലോസിയുടെ സന്ദർശനം തടയാൻ ബൈഡൻ ഭരണകൂടത്തിലെ ഉന്നതർതന്നെ ശ്രമിക്കുന്നതായി സൂചനകളുണ്ട്. പദവികൊണ്ട് അമേരിക്കയിലെ മൂന്നാമത്തെ വലിയ നേതാവായ പെലോസി സന്ദർശനപദ്ധതിയുമായി മുന്നോട്ടുപോയാൽ ഉറച്ച നടപടികൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് അവരുടെ വിദേശകാര്യ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞത്.
പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി അമേരിക്ക മാത്രമായിരിക്കും. ചൈനീസ് പട്ടാളം വെറുതേയിരിക്കില്ലെന്നും നടപടികളുണ്ടാകുമെന്നും കേണൽ താൻ കേഫെയ് എന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ചൈനയുടെ നിശിതവിമർശകയായ പെലോസി ഏപ്രിലിൽ സന്ദർശനത്തിനു പദ്ധതിയിട്ടെങ്കിലും കോവിഡ് ബാധിച്ചതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചാണു സന്ദർശനപദ്ധതിയെക്കുറിച്ച് അവർ വീണ്ടും സൂചന നല്കിയത്.
വരും ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ നടത്തുന്ന ഫോൺ ചർച്ചയിൽ തായ്വാൻ വിഷയവും ഉൾപ്പെട്ടേക്കും.