ആൽബർട്ട: കാനഡയിലെ ആദിവാസി സമൂഹവും വയോജനങ്ങളും സഭയുടെ അമൂല്യനിധികളാണെന്നു ഫ്രാൻസിസ് മാർപാപ്പ. ആദിവാസി ഇന്ത്യൻ വംശജരുടെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ സെന്റ് ആൻ തടാകം സന്ദർശിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വാർഷിക തീർഥാടനത്തിനായി തടാകത്തിലെത്തിയ ആയിരങ്ങൾ മാർപാപ്പയെ സ്വാഗതം ചെയ്തു. മാർപാപ്പ വിശ്വാസികളെയും തടാകത്തെയും അനുഗ്രഹിച്ചു.
ഭൂമീമാതാവിന്റെ ഹൃദയമിടിപ്പു കേൾക്കാൻ കഴിയുന്ന ഈ തടാകം ജീവന്റെയും വിശ്വാസത്തിന്റെയും ഉറവിടത്തിലേക്കു തിരിച്ചുപോകാൻ പ്രചോദനം നല്കുന്നതാണെന്ന് മാർപാപ്പ പറഞ്ഞു. വിശ്വാസത്തിന്റെ ജലം തലമുറകളിലേക്കു പകർത്തുന്ന അപ്പൂപ്പൻ-അമ്മൂമ്മമാരെയും അവർക്ക് ആദിവാസസമൂഹത്തിലുള്ള പ്രാധാന്യത്തെയും മാർപാപ്പ പ്രത്യേകം സ്മരിച്ചു.
യേശുവിന്റെ അമ്മൂമ്മയായ വിശുദ്ധ അന്നയുടെ പേരിലാണു തടാകം അറിയപ്പെടുന്നത്. ഇവിടുത്തെ ജലത്തിന് മുറിവുണക്കാനുള്ള കഴിവുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. കാനഡയിലെയും വടക്കനമേരിക്കയിലെയും ഇന്ത്യൻ ആദിവാസികൾക്കും കത്തോലിക്കാ വിശ്വാസികൾക്കും ഏറെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമാണിത്.
കാനഡയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അൽബർട്ടയിൽനിന്ന് വിമാനമാർഗം ക്യൂബക് സിറ്റിയിലെത്തി.
ഭൂമീമാതാവിന്റെ ഹൃദയമിടിപ്പു കേൾക്കാൻ കഴിയുന്ന ഈ തടാകം ജീവന്റെയും വിശ്വാസത്തിന്റെയും ഉറവിടത്തിലേക്കു തിരിച്ചുപോകാൻ പ്രചോദനം നല്കുന്നതാണെന്ന് മാർപാപ്പ പറഞ്ഞു. വിശ്വാസത്തിന്റെ ജലം തലമുറകളിലേക്കു പകർത്തുന്ന അപ്പൂപ്പൻ-അമ്മൂമ്മമാരെയും അവർക്ക് ആദിവാസസമൂഹത്തിലുള്ള പ്രാധാന്യത്തെയും മാർപാപ്പ പ്രത്യേകം സ്മരിച്ചു.
യേശുവിന്റെ അമ്മൂമ്മയായ വിശുദ്ധ അന്നയുടെ പേരിലാണു തടാകം അറിയപ്പെടുന്നത്. ഇവിടുത്തെ ജലത്തിന് മുറിവുണക്കാനുള്ള കഴിവുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. കാനഡയിലെയും വടക്കനമേരിക്കയിലെയും ഇന്ത്യൻ ആദിവാസികൾക്കും കത്തോലിക്കാ വിശ്വാസികൾക്കും ഏറെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമാണിത്.
കാനഡയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അൽബർട്ടയിൽനിന്ന് വിമാനമാർഗം ക്യൂബക് സിറ്റിയിലെത്തി.