ആൽബർട്ട: കാനഡയിലെ ആദിവാസി ജനതയെ പാശ്ചാത്യ സംസ്കാരത്തിൽ വളർത്തുന്നതിനു വേണ്ടി സർക്കാർ ആരംഭിച്ച റെസിഡൻഷ്യൽ സ്കൂൾ സംവിധാനത്തോടു ചേർന്നു പ്രവർത്തിച്ചപ്പോൾ സഭാ സ്ഥാപനങ്ങളിൽ അംഗങ്ങളായിരുന്ന കുട്ടികൾ നേരിട്ട ശാരീരികവും മാനസികവുമായ വേദനകളിൽ ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തദ്ദേശീയ ജനതയോടു ക്രൈസ്തവർ കാണിച്ച തിന്മകൾക്ക് അദ്ദേഹം മാപ്പുചോദിക്കുകയും ചെയ്തു.
കാനഡയിലെ തന്റെ പ്രായശ്ചിത്ത തീർഥാടനത്തിന്റെ ആദ്യപരിപാടിയായി മാസ്ക്വാചിസ് പാർക്കിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണു മാർപാപ്പ, 1876 മുതൽ 1970 വരെ നിലവിലിരുന്ന സംവിധാനത്തിന്റെ ദുരന്തങ്ങളുടെ പേരിൽ ക്ഷമചോദിച്ചത്. ഫസ്റ്റ് നേഷൻസ്, മെതിസ്, ഇനുയിറ്റ് ഗോ ത്ര പ്രതിനിധികൾ, നേതാക്കൾ, റെസിഡൻഷ്യല് സ്കൂളുകളിലെ രണ്ടായിരത്തോളം പൂർവവിദ്യാർഥികൾ എന്നിവരോടൊപ്പം രാഷ്ട്രനേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റെയും വികാരങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മാർപാപ്പ, ഒന്നിച്ചു നടന്ന്, ഒന്നിച്ചു പ്രാർഥിച്ച് , ഒന്നിച്ചു പ്രവർത്തിച്ചുകൊണ്ടു ഭൂതകാല സഹനങ്ങളെ നീതിയും സുഖപ്രാപ്തിയും കൂട്ടായ്മയുമുള്ള ഒരു ഭാവികാലം കെട്ടിപ്പടുക്കാൻ ഉപയുക്തമാക്കണമെന്ന് ആഹ്വാനം ചെയ്തു.
ഭൂതകാല സംവിധാനങ്ങളെ മറന്നുകളയുന്നതു നിസംഗതയിലേക്കു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തിലൂടെ സാംസ്കാരിക സാത്മീകരണം നടത്താനുള്ള സർക്കാർ ശ്രമങ്ങളോടു സഹകരിക്കുന്നതിൽ സഭാ സംവിധാനങ്ങൾക്കു വീഴ്ചപറ്റുകയുണ്ടായി.
ക്രൈസ്തവ സ്നേഹത്തിന്റെയും കുട്ടികളോടുള്ള കരുതലിന്റെയും നല്ല പാഠങ്ങളും നിരവധി ഉണ്ടെങ്കിലും അവ വീഴ്ചകളെ മറച്ചുവയ്ക്കാൻ പര്യാപ്തമല്ല - മാർപാപ്പ പറഞ്ഞു. അനുരഞ്ജനവും സുഖപ്രാപ്തിയും ദൈവികദാനമാകയാൽ അവിടത്തെ കൃപയ്ക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണു മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിന്റെ തുടക്കത്തിൽ ക്രീ ഗോത്രത്തലവനും 2015ലെ ‘സത്യം- അനുരഞ്ജന കമ്മീഷൻ’ അംഗവുമായിരുന്ന മിൽട്ടൺ ലിറ്റിൽ ചൈൽഡ് മാർപാപ്പയെ സ്വാഗതം ചെയ്തു. ഞായറാഴ്ച കാനഡയിലെത്തിയ മാർപാപ്പ 30നു റോമിലേക്കു മടങ്ങും.
കാനഡയിലെ തന്റെ പ്രായശ്ചിത്ത തീർഥാടനത്തിന്റെ ആദ്യപരിപാടിയായി മാസ്ക്വാചിസ് പാർക്കിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണു മാർപാപ്പ, 1876 മുതൽ 1970 വരെ നിലവിലിരുന്ന സംവിധാനത്തിന്റെ ദുരന്തങ്ങളുടെ പേരിൽ ക്ഷമചോദിച്ചത്. ഫസ്റ്റ് നേഷൻസ്, മെതിസ്, ഇനുയിറ്റ് ഗോ ത്ര പ്രതിനിധികൾ, നേതാക്കൾ, റെസിഡൻഷ്യല് സ്കൂളുകളിലെ രണ്ടായിരത്തോളം പൂർവവിദ്യാർഥികൾ എന്നിവരോടൊപ്പം രാഷ്ട്രനേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റെയും വികാരങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മാർപാപ്പ, ഒന്നിച്ചു നടന്ന്, ഒന്നിച്ചു പ്രാർഥിച്ച് , ഒന്നിച്ചു പ്രവർത്തിച്ചുകൊണ്ടു ഭൂതകാല സഹനങ്ങളെ നീതിയും സുഖപ്രാപ്തിയും കൂട്ടായ്മയുമുള്ള ഒരു ഭാവികാലം കെട്ടിപ്പടുക്കാൻ ഉപയുക്തമാക്കണമെന്ന് ആഹ്വാനം ചെയ്തു.
ഭൂതകാല സംവിധാനങ്ങളെ മറന്നുകളയുന്നതു നിസംഗതയിലേക്കു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബലപ്രയോഗത്തിലൂടെ സാംസ്കാരിക സാത്മീകരണം നടത്താനുള്ള സർക്കാർ ശ്രമങ്ങളോടു സഹകരിക്കുന്നതിൽ സഭാ സംവിധാനങ്ങൾക്കു വീഴ്ചപറ്റുകയുണ്ടായി.
ക്രൈസ്തവ സ്നേഹത്തിന്റെയും കുട്ടികളോടുള്ള കരുതലിന്റെയും നല്ല പാഠങ്ങളും നിരവധി ഉണ്ടെങ്കിലും അവ വീഴ്ചകളെ മറച്ചുവയ്ക്കാൻ പര്യാപ്തമല്ല - മാർപാപ്പ പറഞ്ഞു. അനുരഞ്ജനവും സുഖപ്രാപ്തിയും ദൈവികദാനമാകയാൽ അവിടത്തെ കൃപയ്ക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണു മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
സമ്മേളനത്തിന്റെ തുടക്കത്തിൽ ക്രീ ഗോത്രത്തലവനും 2015ലെ ‘സത്യം- അനുരഞ്ജന കമ്മീഷൻ’ അംഗവുമായിരുന്ന മിൽട്ടൺ ലിറ്റിൽ ചൈൽഡ് മാർപാപ്പയെ സ്വാഗതം ചെയ്തു. ഞായറാഴ്ച കാനഡയിലെത്തിയ മാർപാപ്പ 30നു റോമിലേക്കു മടങ്ങും.