ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി എണ്ണക്കന്പനികൾ. 14.2 കിലോഗ്രാം തൂക്കം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 14.2 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടറിന് 1060.50 രൂപയായി.
ഊർജ ഇന്ധനങ്ങളുടെ ആഗോള വിലവർധനയാണ് നടപ്പുവർഷം നാലാമതും സിലിണ്ടറുകളുടെ വില ഉയരുന്നതിനു കാരണമായതെന്നാണ് എണ്ണക്കന്പനികളുടെ വിശദീകരണം. എന്നാൽ, വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 8.50 രൂപയായി കുറച്ചു. ഡൽഹിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഇപ്പോൾ 2,012.50 രൂപയാണു വില.
ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 198 രൂപ കുറച്ചിരുന്നു. ഡൽഹിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 1053 രൂപയാണ് വില. പ്രധാനമന്തി ഉജ്വല യോജനയുടെ ഭാഗമല്ലാത്ത സിലിണ്ടറുകൾക്കാണ് വിലവർധന ബാധകം.
ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കു മാത്രമായി 2020ലാണ് കേന്ദ്രസർക്കാർ സബ്സിഡി പരിമിതപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി വർഷത്തിൽ 12 സിലിണ്ടറുകൾക്കു വരെയാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്.
ഊർജ ഇന്ധനങ്ങളുടെ ആഗോള വിലവർധനയാണ് നടപ്പുവർഷം നാലാമതും സിലിണ്ടറുകളുടെ വില ഉയരുന്നതിനു കാരണമായതെന്നാണ് എണ്ണക്കന്പനികളുടെ വിശദീകരണം. എന്നാൽ, വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 8.50 രൂപയായി കുറച്ചു. ഡൽഹിയിൽ വാണിജ്യ സിലിണ്ടറുകൾക്ക് ഇപ്പോൾ 2,012.50 രൂപയാണു വില.
ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 198 രൂപ കുറച്ചിരുന്നു. ഡൽഹിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 1053 രൂപയാണ് വില. പ്രധാനമന്തി ഉജ്വല യോജനയുടെ ഭാഗമല്ലാത്ത സിലിണ്ടറുകൾക്കാണ് വിലവർധന ബാധകം.
ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കു മാത്രമായി 2020ലാണ് കേന്ദ്രസർക്കാർ സബ്സിഡി പരിമിതപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി വർഷത്തിൽ 12 സിലിണ്ടറുകൾക്കു വരെയാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്.