ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് എതിരേയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ സീ ന്യൂസ് ചാനൽ അവതാരകൻ രോഹിത് രഞ്ജൻ അറസ്റ്റിൽ.
അവതാരകനെ കസ്റ്റഡിയിൽ എടുക്കുന്നതിന് ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് പോലീസുകാർ തമ്മിൽ ഏറ്റുമുട്ടി. രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്ന ഛത്തീസ്ഗഡ് പോലീസ് ഗാസിയാബാദിൽ എത്തിയപ്പോൾ യുപി പോലീസ് തടഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ഇന്നലെ രാവിലെയാണ് ഛത്തീസ്ഗഡ് പോലീസ് അവതാരകന്റെ വീട്ടിലെത്തിയത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും യുപി പോലീസിനെ അറിയിക്കാതെയാണ് അറസ്റ്റെന്നും അവതാരകൻ ട്വീറ്റ് ചെയ്തു. എന്നാൽ, അറസ്റ്റ് വാറന്റ് കൈവശമുള്ളതിനാൽ ആരെയും വിവരം അറിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഛത്തീസ്ഗഡ് പോലീസിന്റെ പ്രതികരണം.
ഗാസിയാബാദിൽ എത്തി അവതാരകനെ കസ്റ്റഡിയിൽ എടുത്ത യുപി പോലീസ് അവതാരകനെ സുരക്ഷിതമായ ഒരിടത്തേക്കു നീക്കുകയായിരുന്നു. അവതാരകന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കേസിലാണ് കസ്റ്റഡിയെന്നാണ് യുപി പോലീസിന്റെ വിശദീകരണം.
വയനാട്ടിൽ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരോട് ക്ഷമിച്ചുവെന്നുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ കൃത്രിമം കാണിച്ച് ഉദയ്പുർ കൊലപാതകികളോടു ക്ഷമിച്ചുവെന്ന തരത്തിലാക്കിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് ചാനൽ അവതാരകന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.
അവതാരകനെ കസ്റ്റഡിയിൽ എടുക്കുന്നതിന് ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് പോലീസുകാർ തമ്മിൽ ഏറ്റുമുട്ടി. രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്ന ഛത്തീസ്ഗഡ് പോലീസ് ഗാസിയാബാദിൽ എത്തിയപ്പോൾ യുപി പോലീസ് തടഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ഇന്നലെ രാവിലെയാണ് ഛത്തീസ്ഗഡ് പോലീസ് അവതാരകന്റെ വീട്ടിലെത്തിയത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും യുപി പോലീസിനെ അറിയിക്കാതെയാണ് അറസ്റ്റെന്നും അവതാരകൻ ട്വീറ്റ് ചെയ്തു. എന്നാൽ, അറസ്റ്റ് വാറന്റ് കൈവശമുള്ളതിനാൽ ആരെയും വിവരം അറിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഛത്തീസ്ഗഡ് പോലീസിന്റെ പ്രതികരണം.
ഗാസിയാബാദിൽ എത്തി അവതാരകനെ കസ്റ്റഡിയിൽ എടുത്ത യുപി പോലീസ് അവതാരകനെ സുരക്ഷിതമായ ഒരിടത്തേക്കു നീക്കുകയായിരുന്നു. അവതാരകന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കേസിലാണ് കസ്റ്റഡിയെന്നാണ് യുപി പോലീസിന്റെ വിശദീകരണം.
വയനാട്ടിൽ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരോട് ക്ഷമിച്ചുവെന്നുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ കൃത്രിമം കാണിച്ച് ഉദയ്പുർ കൊലപാതകികളോടു ക്ഷമിച്ചുവെന്ന തരത്തിലാക്കിയ വീഡിയോ പ്രചരിപ്പിച്ചതിനാണ് ചാനൽ അവതാരകന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.