രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ഉദ്യോഗസ്ഥരായ ഗവേഷക വിദ്യാർഥികൾക്കു ജോലിക്കൊപ്പം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള പാർട്ട് ടൈം പിഎച്ച്ഡിക്ക് വഴിയൊരുക്കി യുജിസി. പക്ഷേ, ജോലിക്കൊപ്പം പിഎച്ച്ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്ഥാപനത്തിന്റെ അനുവാദത്തോടെ ചുരുങ്ങിയത് ആറു മാസമെങ്കിലും മുഴവൻ സമയ ഗവേഷണം ചെയ്യണം.
പാർട്ട് ടൈം പിഎച്ച്ഡികൾക്ക് മുഴുവൻ സമയ പിഎച്ച്ഡികളുടെ എല്ലാ പ്രവേശന നിബന്ധനകളും ബാധകമാണ്. മുഴുവൻ സമയ പിഎച്ച്ഡി വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധത്തിന്റെ മൂല്യനിർണയ മാനദണ്ഡങ്ങൾ തന്നെയാകും പാർട്ട് ടൈം ഗവേഷക വിദ്യാർഥികളുടെ കാര്യത്തിലും പിന്തുടരുക. പാർട്ട് ടൈം ഗവേഷണ സംവിധാനം ഉദ്യോഗസ്ഥരായ ഗവേഷകരെ ലക്ഷ്യം വച്ചുള്ളതായതിനാൽ ഇവർക്കു മുഴുവൻ സമയ ഗവേഷണ വിദ്യാർഥികൾക്ക് നൽകുന്ന ഫെലോഷിപ്പിന് അർഹതയുണ്ടാവില്ലെന്നും യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ വ്യക്തമാക്കി.
പാർട്ട് ടൈം പിഎച്ച്ഡിക്കു അപേക്ഷിക്കുന്നവർ പാർട്ട് ടൈം അടിസ്ഥാനത്തിൽ പഠനം തുടരാൻ ജീവനക്കാരനെ അനുവദിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുന്ന എൻഒസി സ്ഥാപനത്തിൽ നിന്നു നൽകേണ്ടി വരും.
ഗവേഷണത്തിനായി ആവശ്യമുള്ള സമയം മാറ്റിവയ്ക്കുന്നതിന് ഉദ്യോഗസ്ഥന് അനുവാദമുണ്ടെന്നും ഗവേഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ ജോലിസ്ഥലത്ത് ലഭ്യമാണെന്നും കോഴ്സ് സംബന്ധമായ ജോലികൾ ചെയ്തു തീർക്കുന്നതിന് ആവശ്യമെങ്കിൽ ജോലി സ്ഥലത്തു നിന്നു വിട്ടു നിൽക്കുന്നതിന് അനുമതിയുണ്ടെന്നും വ്യക്തമാക്കുന്ന തരത്തിലാകണം സ്ഥാപനങ്ങളിൽ നിന്നും എൻഒസി സ്വീകരിക്കേണ്ടത്. ഐഐടി ഡൽഹി പോലെയുള്ള സ്ഥാപനങ്ങളിൽ പാർട്ട് ടൈം ഗവേഷണ കോഴ്സുകൾ നൽകുന്നുണ്ടെന്നും ജഗദേശ് കുമാർ പറഞ്ഞു.
അഫിലിയേറ്റഡ് സർവകലാശാലകൾക്ക് പാർട്ട് ടൈം കോഴ്സുകൾക്കുള്ള മാനദണ്ഡങ്ങൾ സ്വയം നിശ്ചയിക്കാവുന്നതാണ്. സ്വയംഭരണാവകാശമുള്ള സർവകലാശാലകൾക്ക് പാർട്ട് ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന യോഗ്യതകൾ അക്കാദമിക് കൗണ്സിലുകൾ ചിട്ടപ്പെടുത്തും.
ഗവേഷണ കോഴ്സുകളുമായി ബന്ധപ്പെട്ട കരട് ഭേദഗതി കമ്മീഷൻ മാർച്ചിൽ പുറത്തിറക്കിയിരുന്നു.
ന്യൂഡൽഹി: ഉദ്യോഗസ്ഥരായ ഗവേഷക വിദ്യാർഥികൾക്കു ജോലിക്കൊപ്പം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള പാർട്ട് ടൈം പിഎച്ച്ഡിക്ക് വഴിയൊരുക്കി യുജിസി. പക്ഷേ, ജോലിക്കൊപ്പം പിഎച്ച്ഡി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്ഥാപനത്തിന്റെ അനുവാദത്തോടെ ചുരുങ്ങിയത് ആറു മാസമെങ്കിലും മുഴവൻ സമയ ഗവേഷണം ചെയ്യണം.
പാർട്ട് ടൈം പിഎച്ച്ഡികൾക്ക് മുഴുവൻ സമയ പിഎച്ച്ഡികളുടെ എല്ലാ പ്രവേശന നിബന്ധനകളും ബാധകമാണ്. മുഴുവൻ സമയ പിഎച്ച്ഡി വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധത്തിന്റെ മൂല്യനിർണയ മാനദണ്ഡങ്ങൾ തന്നെയാകും പാർട്ട് ടൈം ഗവേഷക വിദ്യാർഥികളുടെ കാര്യത്തിലും പിന്തുടരുക. പാർട്ട് ടൈം ഗവേഷണ സംവിധാനം ഉദ്യോഗസ്ഥരായ ഗവേഷകരെ ലക്ഷ്യം വച്ചുള്ളതായതിനാൽ ഇവർക്കു മുഴുവൻ സമയ ഗവേഷണ വിദ്യാർഥികൾക്ക് നൽകുന്ന ഫെലോഷിപ്പിന് അർഹതയുണ്ടാവില്ലെന്നും യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ വ്യക്തമാക്കി.
പാർട്ട് ടൈം പിഎച്ച്ഡിക്കു അപേക്ഷിക്കുന്നവർ പാർട്ട് ടൈം അടിസ്ഥാനത്തിൽ പഠനം തുടരാൻ ജീവനക്കാരനെ അനുവദിച്ചിട്ടുണ്ടെന്ന് പ്രസ്താവിക്കുന്ന എൻഒസി സ്ഥാപനത്തിൽ നിന്നു നൽകേണ്ടി വരും.
ഗവേഷണത്തിനായി ആവശ്യമുള്ള സമയം മാറ്റിവയ്ക്കുന്നതിന് ഉദ്യോഗസ്ഥന് അനുവാദമുണ്ടെന്നും ഗവേഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ ജോലിസ്ഥലത്ത് ലഭ്യമാണെന്നും കോഴ്സ് സംബന്ധമായ ജോലികൾ ചെയ്തു തീർക്കുന്നതിന് ആവശ്യമെങ്കിൽ ജോലി സ്ഥലത്തു നിന്നു വിട്ടു നിൽക്കുന്നതിന് അനുമതിയുണ്ടെന്നും വ്യക്തമാക്കുന്ന തരത്തിലാകണം സ്ഥാപനങ്ങളിൽ നിന്നും എൻഒസി സ്വീകരിക്കേണ്ടത്. ഐഐടി ഡൽഹി പോലെയുള്ള സ്ഥാപനങ്ങളിൽ പാർട്ട് ടൈം ഗവേഷണ കോഴ്സുകൾ നൽകുന്നുണ്ടെന്നും ജഗദേശ് കുമാർ പറഞ്ഞു.
അഫിലിയേറ്റഡ് സർവകലാശാലകൾക്ക് പാർട്ട് ടൈം കോഴ്സുകൾക്കുള്ള മാനദണ്ഡങ്ങൾ സ്വയം നിശ്ചയിക്കാവുന്നതാണ്. സ്വയംഭരണാവകാശമുള്ള സർവകലാശാലകൾക്ക് പാർട്ട് ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന യോഗ്യതകൾ അക്കാദമിക് കൗണ്സിലുകൾ ചിട്ടപ്പെടുത്തും.
ഗവേഷണ കോഴ്സുകളുമായി ബന്ധപ്പെട്ട കരട് ഭേദഗതി കമ്മീഷൻ മാർച്ചിൽ പുറത്തിറക്കിയിരുന്നു.