ഹുബ്ബള്ളി: കർണാടകയിലെ പ്രമുഖ വാസ്തുവിദ്യാ വിദഗ്ധനും സരൾ വാസ്തുവിന്റെ ഉടമയുമായ ചന്ദ്രശേഖർ ഗുരുജി കുത്തേറ്റു മരിച്ചു. ഹുബ്ബള്ളി സിറ്റിയിലെ പ്രസിഡന്റ് ഹോട്ടലിൽ ഇന്നലെ രാവിലെയാണു സംഭവം. കുത്തേറ്റയുടൻ അക്രമികൾ രക്ഷപ്പെട്ടു. കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹോട്ടലിന്റെ റിസപ്ഷൻ ഏരിയയിൽ ചന്ദ്രശേഖറിനടുത്തെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി കത്തികൊണ്ടു കുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. മുന്നുദിവസംമുന്പ് ഹുബ്ബള്ളിയിൽ കുടുംബാംഗമായ ഒരു കുട്ടിയുടെ സംസ്കാരച്ചടങ്ങിൽ ചന്ദ്രശേഖർ പങ്കെടുത്തിരുന്നു. കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹുബ്ബള്ളി പോലീസ് കമ്മീഷണർ ലാഭു റാമിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ബാഗൽകോട്ടിൽ കോൺട്രാക്ടറായി ജോലി തുടങ്ങിയ ചന്ദ്രശേഖർ മുംബൈയിലേക്കു താമസം മാറിയശേഷമാണു സി ജി പരിവാർ എന്ന കന്പനി തുടങ്ങിയത്.
2012ൽ സരൾ വാസ്തു എന്ന യുട്യൂബ് ചാനൽ തുടങ്ങി. വാസ്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയശേഷം സരള അക്കാഡമിക്കു തുടക്കമിട്ടു. 2016ൽ സരള ജീവന എന്ന ടിവി ചാനൽ ആരംഭിച്ചു. രണ്ടായിരത്തിലധികം സെമിനാറുകൾ നയിച്ചു. എൻജിനിയറായ ചന്ദ്രശേഖർക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹോട്ടലിന്റെ റിസപ്ഷൻ ഏരിയയിൽ ചന്ദ്രശേഖറിനടുത്തെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി കത്തികൊണ്ടു കുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. മുന്നുദിവസംമുന്പ് ഹുബ്ബള്ളിയിൽ കുടുംബാംഗമായ ഒരു കുട്ടിയുടെ സംസ്കാരച്ചടങ്ങിൽ ചന്ദ്രശേഖർ പങ്കെടുത്തിരുന്നു. കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹുബ്ബള്ളി പോലീസ് കമ്മീഷണർ ലാഭു റാമിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ബാഗൽകോട്ടിൽ കോൺട്രാക്ടറായി ജോലി തുടങ്ങിയ ചന്ദ്രശേഖർ മുംബൈയിലേക്കു താമസം മാറിയശേഷമാണു സി ജി പരിവാർ എന്ന കന്പനി തുടങ്ങിയത്.
2012ൽ സരൾ വാസ്തു എന്ന യുട്യൂബ് ചാനൽ തുടങ്ങി. വാസ്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയശേഷം സരള അക്കാഡമിക്കു തുടക്കമിട്ടു. 2016ൽ സരള ജീവന എന്ന ടിവി ചാനൽ ആരംഭിച്ചു. രണ്ടായിരത്തിലധികം സെമിനാറുകൾ നയിച്ചു. എൻജിനിയറായ ചന്ദ്രശേഖർക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.