പാട്ന: മകൾ ഇതര ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിനു പിന്നാലെ വാടകഗുണ്ടകളെക്കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ബിഹാറിൽ മുൻ എംഎൽഎ പിടിയിലായി. 1990ൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച സുരേന്ദ്ര ശർമയാണ് അറസ്റ്റിലായത്.
ജൂലൈ ഒന്നിനു രാത്രി വീട്ടിലേക്കുനടന്നുപോകവേ മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേർ വെടിയുതിർത്തെന്ന മകളുടെ പരാതിയിലാണ് അറസ്റ്റ്. ഗുണ്ടാത്തലവൻ ഛോട്ടേ സർക്കാർ എന്ന അഭിഷേകിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
മകളെ കൊലപ്പെടുത്താൻ സുരേന്ദ്ര ശർമ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന അഭിഷേകിന്റെ മൊഴിയ്ക്കുപിന്നാലെ ചോദ്യംചെയ്യലിനിടെയാണ് സുരേന്ദ്ര ശർമ അറസ്റ്റിലായത്. മൂന്നു കൈത്തോക്കുകളും തിരകളും നന്പർ പ്ലേറ്റില്ലാത്ത മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു.
ജൂലൈ ഒന്നിനു രാത്രി വീട്ടിലേക്കുനടന്നുപോകവേ മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേർ വെടിയുതിർത്തെന്ന മകളുടെ പരാതിയിലാണ് അറസ്റ്റ്. ഗുണ്ടാത്തലവൻ ഛോട്ടേ സർക്കാർ എന്ന അഭിഷേകിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
മകളെ കൊലപ്പെടുത്താൻ സുരേന്ദ്ര ശർമ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന അഭിഷേകിന്റെ മൊഴിയ്ക്കുപിന്നാലെ ചോദ്യംചെയ്യലിനിടെയാണ് സുരേന്ദ്ര ശർമ അറസ്റ്റിലായത്. മൂന്നു കൈത്തോക്കുകളും തിരകളും നന്പർ പ്ലേറ്റില്ലാത്ത മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു.