ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കമ്യൂണിസവും മുതലാളിത്തവും രണ്ടറ്റങ്ങളിലുള്ള വ്യവസ്ഥകളാണെന്നും സഹകരണ പ്രസ്ഥാനങ്ങളിലൂടെയുള്ള വികസനമാതൃകയാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിൽ സഹകരണ സംഘങ്ങളുടെ പങ്കു വലുതാണ്. കർഷകരുടെ ജൈവ ഉത്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കാൻ സഹകരണസംഘങ്ങൾ സഹായിക്കുമെന്നു മന്ത്രി ഉറപ്പുനൽകി.
സുതാര്യതയ്ക്കും കണക്കുകളുടെ വ്യക്തതയ്ക്കുമായി രാജ്യത്തെ 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ കംപ്യൂട്ടറൈസ് ചെയ്യുമെന്നും ഇവയുടെ ഡേറ്റാബേസ് ഉണ്ടാക്കി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക സംഘങ്ങളിൽ കംപ്യൂട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിനു കേന്ദ്രം 2,516 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നൂറാം അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
ഇഫ്കോ, അമുൽ, കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്കോ) എന്നിവ ലോകത്തിലെ മികച്ച 300 സഹകരണ സംഘങ്ങളിൽ സ്ഥാനം നേടിയതായി ഷാ പറഞ്ഞു. ഇന്ത്യയിലെ എട്ടര ലക്ഷം സഹകരണ സംഘങ്ങൾ 12 കോടി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതിൽ 51 ശതമാനവും ഗ്രാമങ്ങളിലാണ്.
രാജ്യത്തെ 70 കോടി പാവങ്ങളുടെ സ്വയംപര്യാപ്തതയ്ക്കും സാന്പത്തിക വളർച്ചയ്ക്കും സഹകരണ പ്രസ്ഥാനങ്ങൾ വേണ്ടതു ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞു.
നൂറു വർഷമായി ലോകത്തെ വിവിധ രാജ്യങ്ങൾ രണ്ടു മാതൃകകളാണു സ്വീകരിച്ചത് - കമ്യൂണിസവും മുതലാളിത്തവും. ഇതിനു രണ്ടിനും ഇടയിലുള്ള മധ്യപാതയാണു സഹകരണ മാതൃക. വിജയിക്കുന്ന മാതൃകയാണിത്. നൂറു വർഷത്തിനിടയിൽ ചെയ്തതിനേക്കാളും കൂടുതൽ മികച്ചതു ചെയ്യാനുള്ള ശ്രമത്തിലാണു കേന്ദ്രസർക്കാരെന്നു മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: കമ്യൂണിസവും മുതലാളിത്തവും രണ്ടറ്റങ്ങളിലുള്ള വ്യവസ്ഥകളാണെന്നും സഹകരണ പ്രസ്ഥാനങ്ങളിലൂടെയുള്ള വികസനമാതൃകയാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിൽ സഹകരണ സംഘങ്ങളുടെ പങ്കു വലുതാണ്. കർഷകരുടെ ജൈവ ഉത്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കാൻ സഹകരണസംഘങ്ങൾ സഹായിക്കുമെന്നു മന്ത്രി ഉറപ്പുനൽകി.
സുതാര്യതയ്ക്കും കണക്കുകളുടെ വ്യക്തതയ്ക്കുമായി രാജ്യത്തെ 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ കംപ്യൂട്ടറൈസ് ചെയ്യുമെന്നും ഇവയുടെ ഡേറ്റാബേസ് ഉണ്ടാക്കി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക സംഘങ്ങളിൽ കംപ്യൂട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിനു കേന്ദ്രം 2,516 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നൂറാം അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
ഇഫ്കോ, അമുൽ, കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്കോ) എന്നിവ ലോകത്തിലെ മികച്ച 300 സഹകരണ സംഘങ്ങളിൽ സ്ഥാനം നേടിയതായി ഷാ പറഞ്ഞു. ഇന്ത്യയിലെ എട്ടര ലക്ഷം സഹകരണ സംഘങ്ങൾ 12 കോടി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതിൽ 51 ശതമാനവും ഗ്രാമങ്ങളിലാണ്.
രാജ്യത്തെ 70 കോടി പാവങ്ങളുടെ സ്വയംപര്യാപ്തതയ്ക്കും സാന്പത്തിക വളർച്ചയ്ക്കും സഹകരണ പ്രസ്ഥാനങ്ങൾ വേണ്ടതു ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞു.
നൂറു വർഷമായി ലോകത്തെ വിവിധ രാജ്യങ്ങൾ രണ്ടു മാതൃകകളാണു സ്വീകരിച്ചത് - കമ്യൂണിസവും മുതലാളിത്തവും. ഇതിനു രണ്ടിനും ഇടയിലുള്ള മധ്യപാതയാണു സഹകരണ മാതൃക. വിജയിക്കുന്ന മാതൃകയാണിത്. നൂറു വർഷത്തിനിടയിൽ ചെയ്തതിനേക്കാളും കൂടുതൽ മികച്ചതു ചെയ്യാനുള്ള ശ്രമത്തിലാണു കേന്ദ്രസർക്കാരെന്നു മന്ത്രി പറഞ്ഞു.