ന്യൂഡൽഹി: പ്രവാചക നിന്ദയുടെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കഴുത്തറത്തുകൊന്ന സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികളുടെയും മൊബൈൽഫോണുകൾ വിശദപരിശോധനയ്ക്ക് അയയ്ക്കും.
ഇന്റനെറ്റ് പ്രോട്ടോകോൾ ഡീറ്റെയ്ൽ റിക്കോർഡ്സ് ഉൾപ്പെടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നതെന്ന് കേസന്വേഷിക്കുന്ന എൻഐഎ അറിയിച്ചു. കറാച്ചി കേന്ദ്രമായുള്ള ദുവാ ഇ ഇസ്ലാമി എന്ന സംഘത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നു കണ്ടെത്തുന്നതിനാണിത്.
പ്രതികളിലൊരാൾക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം. 28 നാണ് കനയ്യലാൽ എന്ന തയ്യൽക്കാരനെ കടയിൽക്കയറി നാലംഗസംഘം കഴുത്തറുത്ത് കൊന്നത്.വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഇന്റനെറ്റ് പ്രോട്ടോകോൾ ഡീറ്റെയ്ൽ റിക്കോർഡ്സ് ഉൾപ്പെടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നതെന്ന് കേസന്വേഷിക്കുന്ന എൻഐഎ അറിയിച്ചു. കറാച്ചി കേന്ദ്രമായുള്ള ദുവാ ഇ ഇസ്ലാമി എന്ന സംഘത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നു കണ്ടെത്തുന്നതിനാണിത്.
പ്രതികളിലൊരാൾക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം. 28 നാണ് കനയ്യലാൽ എന്ന തയ്യൽക്കാരനെ കടയിൽക്കയറി നാലംഗസംഘം കഴുത്തറുത്ത് കൊന്നത്.വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.