കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിൽ വിജയം പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിര് പുടിൻ. മേഖലയിലെ അവസാന ചെറുത്തുനിൽപ്പ് മേഖലയിൽനിന്നു യുക്രെയ്ൻ സൈന്യം പിൻമാറിയതിന്റെ പിറ്റേന്നാണ് പുടിന്റെ വിജയപ്രഖ്യാപനം.
പ്രതിരോധമന്ത്രി സെർജി ഷൊയിഗുവുമായുള്ള ആശയവിനിമയത്തിന്റെ ശേഷമായിരുന്നു ഇത്. ലുഹാൻസ്കിൽ യുക്രെയ്ന്റെ അവസാന ചെറുത്തുനിൽപ്പ് കേന്ദ്രമായി ലിസിച്ചൻസ്കിൽ മേധാവിത്വം നേടിയതോടെ സൈനികനടപടി അവസാനിപ്പിച്ചുവെന്നു പുടിനെ പ്രതിരോധമന്ത്രി അറിയിക്കുകയായിരുന്നു.
ലിസിച്ചൻസ്കിൽനിന്ന് പിൻമാറുകയാണെന്ന് യുക്രെയ്ൻ കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ സേന പ്രതിരോധം തുടരുന്ന ഡോണസ്റ്റക് ഉൾപ്പെടെ മേഖലകളിൽ റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
അതേസമയം, ഡോണ്ബാസിലെയും ലിസിച്ചൻസ്കിലെയും ഉൾപ്പെടെയുള്ള റഷ്യൻ നിയന്ത്രിത മേഖലകൾ തിരിച്ചുപിടിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അവകാശപ്പെട്ടു. റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്നെ പുതുക്കിപ്പണിയാൻ 750 ബില്യൺ ഡോളർ (ഏകദേശം ആറുലക്ഷം കോടി രൂപ) ആവശ്യമായിവരുമെന്നു പ്രധാനമന്ത്രി ഡെനിസ് ഷ്മിഹൽ പറഞ്ഞു. നേരിട്ടുള്ള നാശനഷ്ടം 100 ശതകോടിക്കും മേലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ അതിർത്തിനഗരമായ ബെൽഗൊരോഡ് ലക്ഷ്യമാക്കി യുക്രെയ്ൻ മൂന്നു ക്ലസ്റ്റർ മിസൈലുകൾ പ്രയോഗിച്ചതായി റഷ്യ ആരോപിച്ചു. ടോഷ്ക-യു ക്ലസ്റ്റർ മിസൈലുകളാണു പ്രയോഗിച്ചത്. ഇവ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു റഷ്യ നിലത്തുവീഴ്ത്തി. സംഭവത്തിൽ 11 പാർപ്പിട സമുച്ചയങ്ങൾക്കും 39 വീടുകൾക്കും കേടുപാട് സംഭവിച്ചതായി ബെൽഗൊരോഡ് ഗവർണർ അറിയിച്ചു.
രണ്ടു യുക്രെയ്ൻ മിസൈലുകൾ കഴിഞ്ഞ ദിവസം പ്രതിരോധിച്ചതായി ബെലാറൂസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്നേക്ക് ദ്വീപിൽ വീണ്ടും യുക്രെയ്ൻ പതാക
കരിങ്കടലിലെ സ്നേക്ക് ദ്വീപിൽ വീണ്ടും യുക്രെയ്ൻ പതാക ഉയർന്നു. കഴിഞ്ഞയാഴ്ചയാണു റഷ്യൻ സൈന്യം ദ്വീപിൽനിന്നു പിൻവാങ്ങിയത്. അധിനിവേശത്തിന്റെ ആദ്യദിനം തന്നെ റഷ്യ സ്നേക്ക് ദ്വീപ് നിയന്ത്രണത്തിലാക്കിയിരുന്നു. ഇതിനുശേഷം നാളിതുവരെ ഈ ദ്വീപ് തിരികെ പിടിക്കാൻ യുക്രെയ്ൻ തുടർച്ചയായി ബോബ് വർഷിച്ചിരുന്നതായാണു റിപ്പോർട്ട്.
പ്രതിരോധമന്ത്രി സെർജി ഷൊയിഗുവുമായുള്ള ആശയവിനിമയത്തിന്റെ ശേഷമായിരുന്നു ഇത്. ലുഹാൻസ്കിൽ യുക്രെയ്ന്റെ അവസാന ചെറുത്തുനിൽപ്പ് കേന്ദ്രമായി ലിസിച്ചൻസ്കിൽ മേധാവിത്വം നേടിയതോടെ സൈനികനടപടി അവസാനിപ്പിച്ചുവെന്നു പുടിനെ പ്രതിരോധമന്ത്രി അറിയിക്കുകയായിരുന്നു.
ലിസിച്ചൻസ്കിൽനിന്ന് പിൻമാറുകയാണെന്ന് യുക്രെയ്ൻ കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ൻ സേന പ്രതിരോധം തുടരുന്ന ഡോണസ്റ്റക് ഉൾപ്പെടെ മേഖലകളിൽ റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
അതേസമയം, ഡോണ്ബാസിലെയും ലിസിച്ചൻസ്കിലെയും ഉൾപ്പെടെയുള്ള റഷ്യൻ നിയന്ത്രിത മേഖലകൾ തിരിച്ചുപിടിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അവകാശപ്പെട്ടു. റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്നെ പുതുക്കിപ്പണിയാൻ 750 ബില്യൺ ഡോളർ (ഏകദേശം ആറുലക്ഷം കോടി രൂപ) ആവശ്യമായിവരുമെന്നു പ്രധാനമന്ത്രി ഡെനിസ് ഷ്മിഹൽ പറഞ്ഞു. നേരിട്ടുള്ള നാശനഷ്ടം 100 ശതകോടിക്കും മേലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ അതിർത്തിനഗരമായ ബെൽഗൊരോഡ് ലക്ഷ്യമാക്കി യുക്രെയ്ൻ മൂന്നു ക്ലസ്റ്റർ മിസൈലുകൾ പ്രയോഗിച്ചതായി റഷ്യ ആരോപിച്ചു. ടോഷ്ക-യു ക്ലസ്റ്റർ മിസൈലുകളാണു പ്രയോഗിച്ചത്. ഇവ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു റഷ്യ നിലത്തുവീഴ്ത്തി. സംഭവത്തിൽ 11 പാർപ്പിട സമുച്ചയങ്ങൾക്കും 39 വീടുകൾക്കും കേടുപാട് സംഭവിച്ചതായി ബെൽഗൊരോഡ് ഗവർണർ അറിയിച്ചു.
രണ്ടു യുക്രെയ്ൻ മിസൈലുകൾ കഴിഞ്ഞ ദിവസം പ്രതിരോധിച്ചതായി ബെലാറൂസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്നേക്ക് ദ്വീപിൽ വീണ്ടും യുക്രെയ്ൻ പതാക
കരിങ്കടലിലെ സ്നേക്ക് ദ്വീപിൽ വീണ്ടും യുക്രെയ്ൻ പതാക ഉയർന്നു. കഴിഞ്ഞയാഴ്ചയാണു റഷ്യൻ സൈന്യം ദ്വീപിൽനിന്നു പിൻവാങ്ങിയത്. അധിനിവേശത്തിന്റെ ആദ്യദിനം തന്നെ റഷ്യ സ്നേക്ക് ദ്വീപ് നിയന്ത്രണത്തിലാക്കിയിരുന്നു. ഇതിനുശേഷം നാളിതുവരെ ഈ ദ്വീപ് തിരികെ പിടിക്കാൻ യുക്രെയ്ൻ തുടർച്ചയായി ബോബ് വർഷിച്ചിരുന്നതായാണു റിപ്പോർട്ട്.