കോപ്പൻഹേഗൻ: ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു. കൗമാരക്കാരായ രണ്ടു ഡാനിഷ് പൗരന്മാരും ഒരു റഷ്യക്കാരനുമാണു കൊല്ലപ്പെട്ടവർ.
സ്കാൻഡിനേവിയയിലെ തന്നെ ഏറ്റവും വലിയ ഫീല്‍ഡ് എന്ന ഷോപ്പിംഗ് മാളിൽ എത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നു. അക്രമിയുടെ കൈയിൽ കത്തിയുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനായ ഡാനിഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തി. മറ്റാരും ആക്രമണത്തിൽ ഉൾപ്പെട്ടതായി തോന്നുന്നില്ലെന്നു പോലീസ് അറിയിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിക്കു മാനസികപ്രശ്നമുണ്ടോയെന്നു പോലീസ് സംശയിക്കുന്നു. ആക്രമണത്തിന് ഇതുവരെ തീവ്രവാദ ബന്ധമില്ല. പിടിയിലായ അക്രമിക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അഭിഭാഷകർ വിസമ്മതിച്ചു. ഇതേത്തുടർന്ന് അടച്ചിട്ട കോടതിയിലേക്കു കേസിന്റെ വാദം മാറ്റി.
തോക്ക് ആക്രമണങ്ങൾ കുറഞ്ഞ രാജ്യമാണു ഡെന്മാർക്ക്. 2015നുശേഷം ഡെന്മാർക്കിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവയ്പാണിത്. അന്ന് 22കാരൻ നടത്തിയ വെടിവയ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു, അഞ്ചു പോലീസുകാര്‍ക്കു പരിക്കേറ്റു.
സ്കാൻഡിനേവിയയിലെ തന്നെ ഏറ്റവും വലിയ ഫീല്‍ഡ് എന്ന ഷോപ്പിംഗ് മാളിൽ എത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നു. അക്രമിയുടെ കൈയിൽ കത്തിയുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനായ ഡാനിഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തി. മറ്റാരും ആക്രമണത്തിൽ ഉൾപ്പെട്ടതായി തോന്നുന്നില്ലെന്നു പോലീസ് അറിയിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിക്കു മാനസികപ്രശ്നമുണ്ടോയെന്നു പോലീസ് സംശയിക്കുന്നു. ആക്രമണത്തിന് ഇതുവരെ തീവ്രവാദ ബന്ധമില്ല. പിടിയിലായ അക്രമിക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അഭിഭാഷകർ വിസമ്മതിച്ചു. ഇതേത്തുടർന്ന് അടച്ചിട്ട കോടതിയിലേക്കു കേസിന്റെ വാദം മാറ്റി.
തോക്ക് ആക്രമണങ്ങൾ കുറഞ്ഞ രാജ്യമാണു ഡെന്മാർക്ക്. 2015നുശേഷം ഡെന്മാർക്കിലുണ്ടാകുന്ന ഏറ്റവും വലിയ വെടിവയ്പാണിത്. അന്ന് 22കാരൻ നടത്തിയ വെടിവയ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു, അഞ്ചു പോലീസുകാര്‍ക്കു പരിക്കേറ്റു.