ബെയ്ജിംഗ്: ചൈനയിലെ ഗ്യുയാംഗ്ഡോംഗ് പ്രവിശ്യയിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം ഫ്ളോട്ടിംഗ് ക്രെയിൻ തകർന്നു കാണാതായവരുടേതാണ് ഈ മൃതദേഹങ്ങളെന്നു കരുതുന്നു.
ഒരു വിദേശ കാറ്റാടിപ്പാടം പദ്ധതിയുടെ ഉടമസ്ഥതയിലുള്ള ഫ്ളോട്ടിംഗ് ക്രെയിനാണു ശനിയാഴ്ച യാംഗ്ജിയാംഗ് നഗരത്തിൽ ആഞ്ഞടിച്ച ചബ കൊടുങ്കാറ്റിൽ അപകടത്തിൽപ്പെട്ടത്. 27 പേരെ അപകടത്തിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.
അപകടസ്ഥലത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെനിന്നാണു 12 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫ്ളോട്ടിംഗ് ക്രെയിൻ രക്ഷാപ്രവർത്തനത്തിനായി 246 വെസലുകളും 498 മത്സ്യബന്ധനബോട്ടുകളും ഏഴു വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ചൈനയിൽ ഈ വർഷം ആഞ്ഞടിക്കുന്ന മൂന്നാം കൊടുങ്കാറ്റാണ് ചബ.
ഒരു വിദേശ കാറ്റാടിപ്പാടം പദ്ധതിയുടെ ഉടമസ്ഥതയിലുള്ള ഫ്ളോട്ടിംഗ് ക്രെയിനാണു ശനിയാഴ്ച യാംഗ്ജിയാംഗ് നഗരത്തിൽ ആഞ്ഞടിച്ച ചബ കൊടുങ്കാറ്റിൽ അപകടത്തിൽപ്പെട്ടത്. 27 പേരെ അപകടത്തിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.
അപകടസ്ഥലത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെനിന്നാണു 12 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫ്ളോട്ടിംഗ് ക്രെയിൻ രക്ഷാപ്രവർത്തനത്തിനായി 246 വെസലുകളും 498 മത്സ്യബന്ധനബോട്ടുകളും ഏഴു വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ചൈനയിൽ ഈ വർഷം ആഞ്ഞടിക്കുന്ന മൂന്നാം കൊടുങ്കാറ്റാണ് ചബ.