റോം: വടക്കൻ ഇറ്റലിയിൽ ദോളോമൈറ്റ് ആല്പ്സിലെ മർമൊലദാ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു.
എട്ടുപേർക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കാണാതായ 15 പേർക്കായി ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചു തെരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ രണ്ടുപേർ മൗണ്ടൻ ഗെയ്ഡുകളാണ്.
മഞ്ഞുമല ഇടിയുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും ഉയരംകൂടിയ മലയാണിത്. മഞ്ഞുമല ഇടിഞ്ഞതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ചൂടിനെത്തുടർന്നാകാം അപകടമെന്നു സംശയിക്കുന്നു. പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളിൽ താപനില 10 ഡിഗ്രിയിലെത്തിയിരുന്നു.
എട്ടുപേർക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കാണാതായ 15 പേർക്കായി ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചു തെരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ രണ്ടുപേർ മൗണ്ടൻ ഗെയ്ഡുകളാണ്.
മഞ്ഞുമല ഇടിയുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും ഉയരംകൂടിയ മലയാണിത്. മഞ്ഞുമല ഇടിഞ്ഞതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ചൂടിനെത്തുടർന്നാകാം അപകടമെന്നു സംശയിക്കുന്നു. പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളിൽ താപനില 10 ഡിഗ്രിയിലെത്തിയിരുന്നു.