ന്യൂഡൽഹി: രാജ്യത്ത് ന്യായാധിപർക്കു നേരേ ഉണ്ടാകുന്ന വ്യക്തിപരമായ ആക്രമണങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകി സുപ്രീംകോടതി ജസ്റ്റീസ് ജെ.ബി. പർദിവാല. വിധിന്യായങ്ങളുടെ പേരിൽ ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുന്നത് അതീവ ഗുരുതരമായ കീഴ്വഴക്കമുണ്ടാക്കും. നിയമത്തിൽ എന്താണു ശരി എന്നതിനേക്കാൾ മാധ്യമങ്ങൾ എന്തു വിചാരിക്കുന്നു എന്നു കരുതലെടുക്കേണ്ട ഗുരുതര സാഹചര്യത്തിലേക്ക് ഇത്തരം വ്യക്തിഗത ആക്രമണങ്ങൾ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അതിരൂക്ഷമായി വിമർശിച്ചതും അവർ രാജ്യത്തോടു മാപ്പു പറണമെന്നാവശ്യപ്പെട്ടതും ജസ്റ്റീസുമാരായ സൂര്യകാന്തും ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ്.
സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങൾ ജഡ്ജിമാർക്കെതിരായ വ്യക്തിഗത അഭിപ്രായങ്ങൾ കൊണ്ടു മുഖരിതമാകുന്നു. എന്നാൽ, വിധിന്യായങ്ങളിൽ ക്രിയാത്മക വിമർശനങ്ങൾ ഉണ്ടാകുന്നുമില്ല. ഇത് ജുഡീഷൽ സംവിധാനത്തെ അപകടപ്പെടുത്തുകയും അതിന്റെ അന്തസിനെ കെടുത്തുകയും ചെയ്യുമെന്നും ജസ്റ്റീസ് പർദിവാല പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു ന്യൂനപക്ഷ വിഭാഗത്തിനും ഭൂരിപക്ഷ ജീവിതാന്തരീക്ഷം ഇല്ല എന്ന പേരിൽ അവകാശ ധ്വംസനങ്ങൾ നേരിടേണ്ടി വരരുത്. സ്വർവഗാനുരാഗം കുറ്റകരമല്ലാതാക്കിയത്, ശബരിമല കേസ്, എൽജിബിടിക്യു അവകാശങ്ങൾ, വധശിക്ഷ എന്നീ വിഷയങ്ങളിൽ സമൂഹത്തിന്റെ അഭിലാഷത്തിന് അതീതമായി നിയമവാഴ്ച ഉറപ്പു വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്ന് രാജ്യത്തെ എല്ലാ പൗരൻമാരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യത്ത് കോടതി വിധികൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. എന്നാൽ, കോടതിയുടെ തീരുമാനം പൂർണ ശരിയാണെന്ന് അതു കൊണ്ട് അർഥമില്ല. അക്കാര്യം അംഗീകരിക്കുക തന്നെ ചെയ്യുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് കോടതിയുടെ വിധികൾ അന്ധമായി അനുസരിക്കുക എന്നതിനേക്കാൾ പ്രാധാന്യം വിജ്ഞാനത്തിനാണെന്നും ജസ്റ്റീസ് ജെ.ബി. പർദിവാല ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എച്ച്.ആർ. ഖന്ന അനുസ്മരണ ദേശീയ സിംപോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അതിരൂക്ഷമായി വിമർശിച്ചതും അവർ രാജ്യത്തോടു മാപ്പു പറണമെന്നാവശ്യപ്പെട്ടതും ജസ്റ്റീസുമാരായ സൂര്യകാന്തും ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ്.
സാമൂഹിക, ഡിജിറ്റൽ മാധ്യമങ്ങൾ ജഡ്ജിമാർക്കെതിരായ വ്യക്തിഗത അഭിപ്രായങ്ങൾ കൊണ്ടു മുഖരിതമാകുന്നു. എന്നാൽ, വിധിന്യായങ്ങളിൽ ക്രിയാത്മക വിമർശനങ്ങൾ ഉണ്ടാകുന്നുമില്ല. ഇത് ജുഡീഷൽ സംവിധാനത്തെ അപകടപ്പെടുത്തുകയും അതിന്റെ അന്തസിനെ കെടുത്തുകയും ചെയ്യുമെന്നും ജസ്റ്റീസ് പർദിവാല പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു ന്യൂനപക്ഷ വിഭാഗത്തിനും ഭൂരിപക്ഷ ജീവിതാന്തരീക്ഷം ഇല്ല എന്ന പേരിൽ അവകാശ ധ്വംസനങ്ങൾ നേരിടേണ്ടി വരരുത്. സ്വർവഗാനുരാഗം കുറ്റകരമല്ലാതാക്കിയത്, ശബരിമല കേസ്, എൽജിബിടിക്യു അവകാശങ്ങൾ, വധശിക്ഷ എന്നീ വിഷയങ്ങളിൽ സമൂഹത്തിന്റെ അഭിലാഷത്തിന് അതീതമായി നിയമവാഴ്ച ഉറപ്പു വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്ന് രാജ്യത്തെ എല്ലാ പൗരൻമാരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യത്ത് കോടതി വിധികൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. എന്നാൽ, കോടതിയുടെ തീരുമാനം പൂർണ ശരിയാണെന്ന് അതു കൊണ്ട് അർഥമില്ല. അക്കാര്യം അംഗീകരിക്കുക തന്നെ ചെയ്യുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് കോടതിയുടെ വിധികൾ അന്ധമായി അനുസരിക്കുക എന്നതിനേക്കാൾ പ്രാധാന്യം വിജ്ഞാനത്തിനാണെന്നും ജസ്റ്റീസ് ജെ.ബി. പർദിവാല ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എച്ച്.ആർ. ഖന്ന അനുസ്മരണ ദേശീയ സിംപോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.