ജമ്മു: അമർനാഥ് തീർഥാടകരെ ആക്രമിക്കാനുള്ള പദ്ധതിയുമായെത്തിയ രണ്ടു ഭീകരർ ജമ്മുകാഷ്മീരിൽ പിടിയിൽ. നാട്ടുകാരുടെ സഹായത്തോടെയാണു താലിബ് ഹുസൈൻ, ഫൈസൽ അഹമ്മദ് ധർ എന്നീ ഭീകരരെ സുരക്ഷാസേന പിടികൂടിയത്.
ഇതിൽ താലിബ് ഹുസൈൻ ബിജെപി സംസ്ഥാന ന്യൂനപക്ഷ മോർച്ചയുടെ ഐടി വിഭാഗം ചുമതലയുള്ളയാളാണെന്നു റിപ്പോർട്ടുകളുണ്ട്. രജൗരിയിൽ കഴിഞ്ഞവർഷം നടന്ന ഭീകരാക്രമണമുൾപ്പെടെ ഒട്ടേറെ വിധ്വംസക പ്രവർത്തനങ്ങളിൽ പങ്കുള്ളവരാണ് രണ്ടുപേരും. രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും ഉൾപ്പെടെ ഇവരിൽനിന്ന് പിടിച്ചെടുത്തു. സുരക്ഷാസേനയുടെ തെരച്ചി ലിനിടെ രക്ഷപ്പെടാനായി തുക്സോണ്‍ ധാക് മേഖലയിൽ ഒളിച്ച ഇവരെ തിരിച്ചറിഞ്ഞ ഗ്രാമവാസികൾ സുരക്ഷാസേനാംഗങ്ങളെ അറിയിക്കുകയായിരുന്നു. അമർനാഥ് യാത്രാസംഘത്തിന് നേരേ ആക്രമണ പദ്ധതിയിട്ടതിന് പിന്നിൽ താലിബ് ഹുസൈൻ ആണെന്നാണ് പോലീസ് പറയുന്നത്.
ഇയാളെ പിടികൂടിയതു സംസ്ഥാന ബിജെപി നേതൃത്വത്തിനു തലവേദനയായി. ബിജെപി ന്യൂനപക്ഷമോർച്ചയുടെ സമൂഹമാധ്യമവിഭാഗം കൈകാര്യംചെയ്യുന്നതിന്റെ ചുമതല താലിബ് ഹുസൈനായിരുന്നു. ഓണ്‍ലൈനിലൂടെ അംഗത്വംനൽകുന്നതാണു പ്രശ്നകാരണമെന്നും അതിനാൽ അംഗങ്ങളുടെ യഥാർഥവിവരം പരിശോധിക്കാൻ കഴിയാറില്ലെന്നും ബിജെപി വക്താവ് ആർ.എസ്. പതാനിയ പറഞ്ഞു.
ജമ്മു മേഖലയുടെ സമൂഹമാധ്യമവിഭാഗം ചുമതല മേയ് ഒന്‍പതിനാണ് ഇയാൾക്കു നൽകിയത്. മുതിർന്ന നേതാവ് രവീന്ദ്ര റെയ്നയ്ക്കൊപ്പം ഇവർ നിൽക്കുന്നതിന്റെ ചിത്രവും പുറത്തുവന്നു. ഓണ്‍ലൈൻ വാർത്താപോർട്ടൽ നടത്തുന്ന ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ മറ്റു ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഉണ്ട്.
ഇതിൽ താലിബ് ഹുസൈൻ ബിജെപി സംസ്ഥാന ന്യൂനപക്ഷ മോർച്ചയുടെ ഐടി വിഭാഗം ചുമതലയുള്ളയാളാണെന്നു റിപ്പോർട്ടുകളുണ്ട്. രജൗരിയിൽ കഴിഞ്ഞവർഷം നടന്ന ഭീകരാക്രമണമുൾപ്പെടെ ഒട്ടേറെ വിധ്വംസക പ്രവർത്തനങ്ങളിൽ പങ്കുള്ളവരാണ് രണ്ടുപേരും. രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും ഉൾപ്പെടെ ഇവരിൽനിന്ന് പിടിച്ചെടുത്തു. സുരക്ഷാസേനയുടെ തെരച്ചി ലിനിടെ രക്ഷപ്പെടാനായി തുക്സോണ്‍ ധാക് മേഖലയിൽ ഒളിച്ച ഇവരെ തിരിച്ചറിഞ്ഞ ഗ്രാമവാസികൾ സുരക്ഷാസേനാംഗങ്ങളെ അറിയിക്കുകയായിരുന്നു. അമർനാഥ് യാത്രാസംഘത്തിന് നേരേ ആക്രമണ പദ്ധതിയിട്ടതിന് പിന്നിൽ താലിബ് ഹുസൈൻ ആണെന്നാണ് പോലീസ് പറയുന്നത്.
ഇയാളെ പിടികൂടിയതു സംസ്ഥാന ബിജെപി നേതൃത്വത്തിനു തലവേദനയായി. ബിജെപി ന്യൂനപക്ഷമോർച്ചയുടെ സമൂഹമാധ്യമവിഭാഗം കൈകാര്യംചെയ്യുന്നതിന്റെ ചുമതല താലിബ് ഹുസൈനായിരുന്നു. ഓണ്‍ലൈനിലൂടെ അംഗത്വംനൽകുന്നതാണു പ്രശ്നകാരണമെന്നും അതിനാൽ അംഗങ്ങളുടെ യഥാർഥവിവരം പരിശോധിക്കാൻ കഴിയാറില്ലെന്നും ബിജെപി വക്താവ് ആർ.എസ്. പതാനിയ പറഞ്ഞു.
ജമ്മു മേഖലയുടെ സമൂഹമാധ്യമവിഭാഗം ചുമതല മേയ് ഒന്‍പതിനാണ് ഇയാൾക്കു നൽകിയത്. മുതിർന്ന നേതാവ് രവീന്ദ്ര റെയ്നയ്ക്കൊപ്പം ഇവർ നിൽക്കുന്നതിന്റെ ചിത്രവും പുറത്തുവന്നു. ഓണ്‍ലൈൻ വാർത്താപോർട്ടൽ നടത്തുന്ന ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ മറ്റു ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഉണ്ട്.