വത്തിക്കാൻ സിറ്റി: യുക്രെയ്നിനും ലോകം മുഴുവനും സമാധാനത്തിനുവേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ . ലോകത്തു സമാധാനം ആവശ്യമാണെന്നു ഞായറാഴ്ച നടന്ന ത്രികാലജപത്തിൽ മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ തുല്യതയിലോ പരസ്പരഭീതിയിലോ ആകരുത് സമാധാനം. ഇത്തരം തന്ത്രങ്ങൾ ഘടികാരത്തെ എഴുപതു വർഷം പിറകിലേക്കു കൊണ്ടുപോകും. ഭിന്നതയുടെ പശ്ചാത്തലത്തിൽനിന്നു പരസ്പരവിശ്വാസത്തിന്റെ ലോകത്തേക്കു മുന്നേറാൻ രാജ്യങ്ങൾ ശ്രമിക്കണം-മാർപാപ്പ കൂട്ടിച്ചേർത്തു.
ആയുധങ്ങളുടെ തുല്യതയിലോ പരസ്പരഭീതിയിലോ ആകരുത് സമാധാനം. ഇത്തരം തന്ത്രങ്ങൾ ഘടികാരത്തെ എഴുപതു വർഷം പിറകിലേക്കു കൊണ്ടുപോകും. ഭിന്നതയുടെ പശ്ചാത്തലത്തിൽനിന്നു പരസ്പരവിശ്വാസത്തിന്റെ ലോകത്തേക്കു മുന്നേറാൻ രാജ്യങ്ങൾ ശ്രമിക്കണം-മാർപാപ്പ കൂട്ടിച്ചേർത്തു.