ന്യൂഡൽഹി: ഉദയ്പുർ കൊലപാതകക്കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് റിയാസ്, ഗൗസ് മുഹമ്മദ് എന്നിവരുൾപ്പെടെ നാലു പ്രതികളെ 12 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ട് പ്രത്യേക എൻഐഎ കോടതി.
രണ്ടു പ്രതികൾക്കും പാക്കിസ്ഥാൻ മതസംഘടനയായ ദവാത്ത്-ഇ-ഇസ്ലാമിയുമായി ബന്ധമുള്ളതായി എൻഐഎ പറഞ്ഞിരുന്നു. കൊലപാതകം പാക്കിസ്ഥാനിലുള്ള സൽമാൻ ഭായ് എന്ന വ്യക്തിയുടെ നിർദേശപ്രകാരം ആസൂത്രണം ചെയ്തതാണെന്നും എൻഐഐ വ്യക്തമാക്കി.
പ്രവാചകനിന്ദയ്ക്കെതിരേ പ്രതികരിക്കണമെന്നുള്ള നിർദേശങ്ങൾ പാക്കിസ്ഥാനിലുള്ള സൽമാൻഭായിയിൽ നിന്നു പ്രതികൾക്കു ലഭിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ. ദവാത്ത്-ഇ-ഇസ്ലാമിയുടെ ക്ഷണപ്രകാരം 45 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 2014 ഡിസംബറിൽ മുഹമ്മദ് ഗൗസ് പാക്കിസ്ഥാനിലേക്കു പോയിരുന്നു. തൊട്ടടുത്ത വർഷം തിരിച്ചെത്തിയ ഇയാൾ ഏതാനും വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ പാക്കിസ്ഥാനിൽനിന്നുള്ള മറ്റു വ്യക്തികളുമായും ബന്ധപ്പെട്ടിരുന്നു.
ലോകമെന്പാടുമുള്ള തീവ്രവാദി സംഘടനകൾക്കുവേണ്ടിയാണ് കൊലപാതകദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും എൻഐഎ കൂട്ടിച്ചേർത്തു. മുഖ്യ പ്രതികൾക്കു പുറമേ മൊഹ്സിൻ, ആസിഫ് എന്നീ രണ്ടുപേർകൂടി വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.
രണ്ടു പ്രതികൾക്കും പാക്കിസ്ഥാൻ മതസംഘടനയായ ദവാത്ത്-ഇ-ഇസ്ലാമിയുമായി ബന്ധമുള്ളതായി എൻഐഎ പറഞ്ഞിരുന്നു. കൊലപാതകം പാക്കിസ്ഥാനിലുള്ള സൽമാൻ ഭായ് എന്ന വ്യക്തിയുടെ നിർദേശപ്രകാരം ആസൂത്രണം ചെയ്തതാണെന്നും എൻഐഐ വ്യക്തമാക്കി.
പ്രവാചകനിന്ദയ്ക്കെതിരേ പ്രതികരിക്കണമെന്നുള്ള നിർദേശങ്ങൾ പാക്കിസ്ഥാനിലുള്ള സൽമാൻഭായിയിൽ നിന്നു പ്രതികൾക്കു ലഭിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ. ദവാത്ത്-ഇ-ഇസ്ലാമിയുടെ ക്ഷണപ്രകാരം 45 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കാൻ 2014 ഡിസംബറിൽ മുഹമ്മദ് ഗൗസ് പാക്കിസ്ഥാനിലേക്കു പോയിരുന്നു. തൊട്ടടുത്ത വർഷം തിരിച്ചെത്തിയ ഇയാൾ ഏതാനും വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ പാക്കിസ്ഥാനിൽനിന്നുള്ള മറ്റു വ്യക്തികളുമായും ബന്ധപ്പെട്ടിരുന്നു.
ലോകമെന്പാടുമുള്ള തീവ്രവാദി സംഘടനകൾക്കുവേണ്ടിയാണ് കൊലപാതകദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും എൻഐഎ കൂട്ടിച്ചേർത്തു. മുഖ്യ പ്രതികൾക്കു പുറമേ മൊഹ്സിൻ, ആസിഫ് എന്നീ രണ്ടുപേർകൂടി വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു.