ജയ്പുർ: ഉദയ്പുർ കൊലപാതകത്തിലെ മുഖ്യപ്രതി ബിജെപി അംഗമാണെന്ന കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാജസ്ഥാനിലെ ന്യൂനപക്ഷ മോർച്ച. ഉദയ്പുരിലെ പ്രാദേശികനേതാക്കളും പ്രതിയായ റിയാസ് അഖ്താരിയും ചേർന്നുള്ള ഫോട്ടോ പ്രചരിച്ചതിനെത്തുടർന്നാണിത്. ഏതൊരാൾക്കും ഏതു നേതാവിനുമൊപ്പം ഫോട്ടോയെടുക്കാമെന്നും അതുകൊണ്ട് അയാൾ ബിജെപി അംഗമാണെന്ന് പറയാനാവില്ലെന്നു ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ് ഖാൻ പറഞ്ഞു.
ബിജെപി പരിപാടിയിൽ അയാൾ പങ്കെടുത്തത് സാഹചര്യം നിരീക്ഷിക്കാനോ നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പകർത്തനോ ആകും. പ്രമുഖ വ്യക്തികൾക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇപ്പോഴത്തെ രീതിയാണ്. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും കനയ്യ ലാലിനു സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച കാട്ടിയെന്നും ഖാൻ ആരോപിച്ചു.
ഉദയ്പുർ സംഭവത്തിലെ മുഖ്യപ്രതി ബിജെപി അംഗമാണെന്നും കേസന്വേഷണം വേഗത്തിൽ എൻഐഎയ്ക്കു കൈമാറിയത് സത്യം മറച്ചുവയ്ക്കാനാണോ എന്നും കോൺഗ്രസ് ചോദിച്ചിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതായി ബിജെപി വക്താവ് പവൻ ഖേര പറഞ്ഞു. ബിജെപി നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ബിജെപി പരിപാടിയിൽ അയാൾ പങ്കെടുത്തത് സാഹചര്യം നിരീക്ഷിക്കാനോ നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പകർത്തനോ ആകും. പ്രമുഖ വ്യക്തികൾക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇപ്പോഴത്തെ രീതിയാണ്. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും കനയ്യ ലാലിനു സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച കാട്ടിയെന്നും ഖാൻ ആരോപിച്ചു.
ഉദയ്പുർ സംഭവത്തിലെ മുഖ്യപ്രതി ബിജെപി അംഗമാണെന്നും കേസന്വേഷണം വേഗത്തിൽ എൻഐഎയ്ക്കു കൈമാറിയത് സത്യം മറച്ചുവയ്ക്കാനാണോ എന്നും കോൺഗ്രസ് ചോദിച്ചിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതായി ബിജെപി വക്താവ് പവൻ ഖേര പറഞ്ഞു. ബിജെപി നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.