ന്യൂഡൽഹി: പ്രമുഖ നയതന്ത്രജ്ഞൻ സതീന്ദർ കെ. ലാംബെ (81) അന്തരിച്ചു. കാൻസർ ബാധയെത്തുടർന്ന് ഒരുവർഷമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഡെൽഹിയിലായിരുന്നു അന്ത്യം. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ നിർണായക സംഭാവനയാണ് അദ്ദേഹം നൽകിയത്.
മുൻ പ്രധാനന്ത്രിമാരായ എ.ബി. വാജ്പേയിയുടെയും ഡോ.മൻമോഹൻ സിംഗിന്റെയും കാലത്ത് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പ്രധാനമന്ത്രിയുടെ ദുതനായി നിർണായക ദൗത്യങ്ങൾക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. 1941 ൽ പാക്കിസ്ഥാനിലെ പെഷവാറിലാണ് ജനനം. ബംഗ്ലാദേശ് രൂപീകരണത്തിനു പിന്നാലെ ധാക്കയിലെ ഇന്ത്യൻ എംബസിയിലായിരുന്നു തുടക്കം. 2005 മുതൽ 2014 വരെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര പിന്നാന്പുറ ചർച്ചകളിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.
മുൻ പ്രധാനന്ത്രിമാരായ എ.ബി. വാജ്പേയിയുടെയും ഡോ.മൻമോഹൻ സിംഗിന്റെയും കാലത്ത് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പ്രധാനമന്ത്രിയുടെ ദുതനായി നിർണായക ദൗത്യങ്ങൾക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. 1941 ൽ പാക്കിസ്ഥാനിലെ പെഷവാറിലാണ് ജനനം. ബംഗ്ലാദേശ് രൂപീകരണത്തിനു പിന്നാലെ ധാക്കയിലെ ഇന്ത്യൻ എംബസിയിലായിരുന്നു തുടക്കം. 2005 മുതൽ 2014 വരെ പാക്കിസ്ഥാനുമായുള്ള നയതന്ത്ര പിന്നാന്പുറ ചർച്ചകളിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.