ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി പട്യാല ഹൗസ് കോടതി. നാലു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് ഡൽഹി പോലീസ് ഇന്നലെ സുബൈറിനെ പട്യാല ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിടുന്നതിനും ഉത്തരവിട്ടു.
സെൻസർഷിപ്പ് ബോർഡിന്റെ അംഗീകാരം ലഭിച്ച ഹിന്ദി സിനിമയിലെ രംഗങ്ങൾ ഉപയോഗിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് സുബൈറിന്റെ അറസ്റ്റെന്നും ഇക്കാരണം ചൂണ്ടിക്കാട്ടി കുറ്റാരോപിതനായ മുഹമ്മദ് സുബൈറിനെ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു അഭിഭാഷകയായ വൃന്ദ ഗ്രോവറിന്റെ വാദം.
സെൻസർഷിപ്പ് ബോർഡിന്റെ അംഗീകാരം ലഭിച്ച ഹിന്ദി സിനിമയിലെ രംഗങ്ങൾ ഉപയോഗിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് സുബൈറിന്റെ അറസ്റ്റെന്നും ഇക്കാരണം ചൂണ്ടിക്കാട്ടി കുറ്റാരോപിതനായ മുഹമ്മദ് സുബൈറിനെ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു അഭിഭാഷകയായ വൃന്ദ ഗ്രോവറിന്റെ വാദം.