അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ കൃത്രിമ തെളിവുണ്ടാക്കിയെന്നതിന്റെ പേരിൽ അറസ്റ്റിലായ സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെയും മുൻ ഗുജറാത്ത് ഡിജിപിയും മലയാളിയുമായ ആർ.ബി. ശ്രീകുമാറിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരെയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുത്തതിനെത്തുടർന്നാണിത്.