മോസ്കോ: യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ രണ്ടു ബ്രിട്ടീഷുകാർക്കെതിരേകൂടി കുറ്റം ചുമത്തി. ഡിലൻ ഹീലി, ആൻഡ്രൂ ഹിൽ എന്നിവർക്കെതിരേയാണു കുറ്റം ചുമത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതൊക്കെ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയതെന്നു വ്യക്തമല്ല.
ദുരിതാശ്വാസ പ്രവർത്തകനും ഷെഫുമായ ഹീലിനെ ഏപ്രിലിൽ ഒരു ചെക്ക്പോസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ഇതേദിവസംതന്നെ സൈനിക വേഷത്തിലുള്ള ഹീല്ലിന്റെ വീഡിയോ പുറത്തുവിട്ടു. ഇയാൾ കീഴടങ്ങിയെന്നാണു റഷ്യ അവകാശപ്പെട്ടത്.
നേരത്തേ, റഷ്യയുടെ പിടിയിലായ രണ്ടു ബ്രിട്ടീഷുകാരെ- ഷോണ്‍ പിന്നർ, എയ്ഡൻ അസ്ലിൻ- വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഹീലിക്കും ഹില്ലിനും ഇതേ വിധിതന്നെയുണ്ടാകുമെന്നാണു കരുതപ്പെടുന്നത്. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂല കോടതിയിലാണ് ഷോണ്‍ പിന്നർ, എയ്ഡൻ അസ്ലിൻ എന്നിവരുടെ വിചാരണ നടന്നത്. ഈ കോടതി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടവയല്ല. ഇതേത്തുടർന്ന്, വിധി നടപ്പാക്കരുതെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം റഷ്യ നിരാകരിച്ചു.
റഷ്യയിൽ ആക്രമണം
ഇതിനിടെ, റഷ്യയിൽ സർക്കാർ കെട്ടിടത്തിനുനേരേ ആക്രമണം നടന്നതായി റിപ്പോർട്ട്. റഷ്യൻ രഹസ്യാന്വേഷണ സംഘടനയായ എഫ്എസ്ബിയുടെ നിഴ്നി നൊവോഗൊരോഡിലെ ഓഫീസിനു സമീപത്തെ കെട്ടിടത്തിനു നേർക്ക് അജ്ഞാതൻ സ്ഫോടകവസ്തുവായ മൊളോട്ടോവ് കോക്ടെയിൽ എറിയുകയായിരുന്നു. അക്രമിക്കായി തെരച്ചിൽ തുടരുകയാണെന്നു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിലുള്ള പ്രതിഷേധമാണ് ആക്രമണ കാരണമെന്നു ന്യൂസ്വീക്ക് ഉൾപ്പെടെ മാധ്യമങ്ങൾ വിലയിരുത്തി. യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം സർക്കാർ കെട്ടിടങ്ങൾക്കും സൈനിക പരിശീലന കേന്ദ്രങ്ങൾക്കും നേരേ ആക്രമണങ്ങളുണ്ടാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചശേഷം ഇത്തരം പത്തിലധികം ആക്രമണങ്ങളുണ്ടായെന്നാണു കണക്ക്. ഇതിൽ കിറോവ്സ്കിയിലെ മിലിട്ടറി കമ്മിസറിയേറ്റ് ഓഫീസിനുനേരേ പെട്രോൾ ബോംബെറിഞ്ഞതും ഉൾപ്പെടുന്നു.
ദുരിതാശ്വാസ പ്രവർത്തകനും ഷെഫുമായ ഹീലിനെ ഏപ്രിലിൽ ഒരു ചെക്ക്പോസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. ഇതേദിവസംതന്നെ സൈനിക വേഷത്തിലുള്ള ഹീല്ലിന്റെ വീഡിയോ പുറത്തുവിട്ടു. ഇയാൾ കീഴടങ്ങിയെന്നാണു റഷ്യ അവകാശപ്പെട്ടത്.
നേരത്തേ, റഷ്യയുടെ പിടിയിലായ രണ്ടു ബ്രിട്ടീഷുകാരെ- ഷോണ്‍ പിന്നർ, എയ്ഡൻ അസ്ലിൻ- വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഹീലിക്കും ഹില്ലിനും ഇതേ വിധിതന്നെയുണ്ടാകുമെന്നാണു കരുതപ്പെടുന്നത്. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അനുകൂല കോടതിയിലാണ് ഷോണ്‍ പിന്നർ, എയ്ഡൻ അസ്ലിൻ എന്നിവരുടെ വിചാരണ നടന്നത്. ഈ കോടതി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടവയല്ല. ഇതേത്തുടർന്ന്, വിധി നടപ്പാക്കരുതെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം റഷ്യ നിരാകരിച്ചു.
റഷ്യയിൽ ആക്രമണം
ഇതിനിടെ, റഷ്യയിൽ സർക്കാർ കെട്ടിടത്തിനുനേരേ ആക്രമണം നടന്നതായി റിപ്പോർട്ട്. റഷ്യൻ രഹസ്യാന്വേഷണ സംഘടനയായ എഫ്എസ്ബിയുടെ നിഴ്നി നൊവോഗൊരോഡിലെ ഓഫീസിനു സമീപത്തെ കെട്ടിടത്തിനു നേർക്ക് അജ്ഞാതൻ സ്ഫോടകവസ്തുവായ മൊളോട്ടോവ് കോക്ടെയിൽ എറിയുകയായിരുന്നു. അക്രമിക്കായി തെരച്ചിൽ തുടരുകയാണെന്നു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിലുള്ള പ്രതിഷേധമാണ് ആക്രമണ കാരണമെന്നു ന്യൂസ്വീക്ക് ഉൾപ്പെടെ മാധ്യമങ്ങൾ വിലയിരുത്തി. യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം സർക്കാർ കെട്ടിടങ്ങൾക്കും സൈനിക പരിശീലന കേന്ദ്രങ്ങൾക്കും നേരേ ആക്രമണങ്ങളുണ്ടാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചശേഷം ഇത്തരം പത്തിലധികം ആക്രമണങ്ങളുണ്ടായെന്നാണു കണക്ക്. ഇതിൽ കിറോവ്സ്കിയിലെ മിലിട്ടറി കമ്മിസറിയേറ്റ് ഓഫീസിനുനേരേ പെട്രോൾ ബോംബെറിഞ്ഞതും ഉൾപ്പെടുന്നു.