ഇസ്ലാമാബാദ്: വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ പാക്കിസ്ഥാനിലെ മോസ്കിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 11 പേർക്കു പരിക്കേറ്റു. ലക്കി മാർവത്തിലെ എസക്കിയേൽ ഗ്രാമത്തിലെ മോസ്കിലാണു വെടിവയ്പുണ്ടായത്. വെടിയുതിർത്ത ഷെഫിഖ് എന്നയാൾ അക്രമത്തിനുശേഷം രക്ഷപ്പെട്ടു.
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് തർക്കമാണു വെടിവയ്പിൽ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്.
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് തർക്കമാണു വെടിവയ്പിൽ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്.