ന്യൂഡൽഹി: കരസേനയിലേക്കും നാവികസേനയിലേക്കുമുള്ള അഗ്നിവീറുകളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ജൂണ്‍ 24ന് ആരംഭിച്ച ഇന്ത്യൻ വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിൽ 2.72 ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചത്.
കരസേനയിലേക്ക് 40,000 അഗ്നിവീറുകളെയും വ്യോമസേനയിലേക്കും നാവിക സേനയിലേക്കും 3,000 വീതം അഗ്നിവീറുകളെയുമാണ് ആദ്യ വർഷം തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന പൊതു പ്രവേശന പരീക്ഷയെ തുടർന്ന് ഉദ്യോഗാർഥികൾ ഡിസംബറിൽ പരിശീലന കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യും.
പരിശീലനത്തിനു ശേഷം ആദ്യ ബാച്ച് അഗ്നിവീറുകൾ 2023 ജൂലൈയിൽ സൈന്യത്തിന്റെ ഭാഗമാകും. നാവികസേനയിലേക്കു www.joinindian navy.gov.in എന്ന വെബ്സൈറ്റിലൂടെയും കരസേനയിലേക്ക് www.join indianarmy.nic.inഎന്ന വെബ്സൈറ്റ് സന്ദർശിച്ചുമാണ് അപേക്ഷകൾ നൽകേണ്ടത്. വ്യോമസേനയിലേക്ക് ജൂലൈ അഞ്ച് വരെയും കര, നാവിക സേനയിലേക്ക് ജൂലൈ 30 വരെയും അപേക്ഷകൾ നൽകാം.
കരസേനയിലേക്ക് 40,000 അഗ്നിവീറുകളെയും വ്യോമസേനയിലേക്കും നാവിക സേനയിലേക്കും 3,000 വീതം അഗ്നിവീറുകളെയുമാണ് ആദ്യ വർഷം തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന പൊതു പ്രവേശന പരീക്ഷയെ തുടർന്ന് ഉദ്യോഗാർഥികൾ ഡിസംബറിൽ പരിശീലന കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യും.
പരിശീലനത്തിനു ശേഷം ആദ്യ ബാച്ച് അഗ്നിവീറുകൾ 2023 ജൂലൈയിൽ സൈന്യത്തിന്റെ ഭാഗമാകും. നാവികസേനയിലേക്കു www.joinindian navy.gov.in എന്ന വെബ്സൈറ്റിലൂടെയും കരസേനയിലേക്ക് www.join indianarmy.nic.inഎന്ന വെബ്സൈറ്റ് സന്ദർശിച്ചുമാണ് അപേക്ഷകൾ നൽകേണ്ടത്. വ്യോമസേനയിലേക്ക് ജൂലൈ അഞ്ച് വരെയും കര, നാവിക സേനയിലേക്ക് ജൂലൈ 30 വരെയും അപേക്ഷകൾ നൽകാം.