ഗോഹട്ടി: പടിഞ്ഞാറൻ മണിപ്പുരിലെ നോനി ജില്ലയിൽ തോരാമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ടെറിട്ടോറിയിൽ ആർമി അംഗങ്ങളുൾപ്പെടെ എട്ടുപേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു.
ബുധനാഴ്ച അർധരാത്രിയുണ്ടായ ദുരന്തത്തിൽ കാണാതായ 45 പേർക്കായി തെരച്ചിൽ തുടരുകയാണ്. നോനിയിലെ മഖുവാം മേഖലയ്ക്കു സമീപമുള്ള ടുപുൾ യാർഡ് റെയിൽവേ നിർമാണ ക്യാന്പിനു സമീപമാണ് അപകടം. ടെറിട്ടോറിയൽ ആർമിക്കായിരുന്നു ക്യാന്പിന്റെ സുരക്ഷാചുമതല.
മണ്ണിടിഞ്ഞൂവീണതോടെ മേഖലയിലൂടെ ഒഴുകുന്ന ഇജയ് നദിയുടെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അണക്കെട്ടിനു സമാനമായ അവസ്ഥയിൽ മണിക്കൂറുകൾകൊണ്ട് പ്രദേശം മാറി. അടിഞ്ഞുകൂടിയ മണ്ണ് ഇളകിമാറിയാൽ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയവും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ തുടരുന്നത് രക്ഷാപ്രവർത്തനം മന്ദീഭവിപ്പിക്കുന്നുണ്ട്. മഴയും മണ്ണിടിച്ചിലും മൂലം പലയിടത്തും റോഡ് തകർന്നതിനാൽ ദേശീയപാത 37 വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച അർധരാത്രിയുണ്ടായ ദുരന്തത്തിൽ കാണാതായ 45 പേർക്കായി തെരച്ചിൽ തുടരുകയാണ്. നോനിയിലെ മഖുവാം മേഖലയ്ക്കു സമീപമുള്ള ടുപുൾ യാർഡ് റെയിൽവേ നിർമാണ ക്യാന്പിനു സമീപമാണ് അപകടം. ടെറിട്ടോറിയൽ ആർമിക്കായിരുന്നു ക്യാന്പിന്റെ സുരക്ഷാചുമതല.
മണ്ണിടിഞ്ഞൂവീണതോടെ മേഖലയിലൂടെ ഒഴുകുന്ന ഇജയ് നദിയുടെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അണക്കെട്ടിനു സമാനമായ അവസ്ഥയിൽ മണിക്കൂറുകൾകൊണ്ട് പ്രദേശം മാറി. അടിഞ്ഞുകൂടിയ മണ്ണ് ഇളകിമാറിയാൽ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയവും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാനത്തെ രക്ഷാസംവിധാനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ തുടരുന്നത് രക്ഷാപ്രവർത്തനം മന്ദീഭവിപ്പിക്കുന്നുണ്ട്. മഴയും മണ്ണിടിച്ചിലും മൂലം പലയിടത്തും റോഡ് തകർന്നതിനാൽ ദേശീയപാത 37 വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.