ബെയ്ജിംഗ്: അടുത്തവർഷത്തെ ജി-20 നേതാക്കളുടെ യോഗം ജമ്മുകാഷ്മീരിൽ നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിർത്ത് ചൈന. ഉറ്റമിത്രമായ പാക്കിസ്ഥാനുവേണ്ടിയാണ് ഇടപെടൽ.
ഉച്ചകോടി ജമ്മുകാഷ്മീരിൽ നടത്തുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹോ ലിജിയാൻ പറഞ്ഞു.
കാഷ്മീരിന്റെ കാര്യത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും പാരന്പര്യമായി തുടരുന്ന തർക്കമാണിത്. യുഎൻ പ്രമേയങ്ങളുടെയും ഉഭയകക്ഷിധാരണകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും വക്താവ് പറഞ്ഞു.
ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പാക് അധിനിവേശ കാഷ്മീരിലൂടെ നിർമിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ എതിർപ്പിനെക്കുറിച്ചും ചോദിച്ചപ്പോൾ രണ്ടും തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചകോടി ജമ്മുകാഷ്മീരിൽ നടത്തുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹോ ലിജിയാൻ പറഞ്ഞു.
കാഷ്മീരിന്റെ കാര്യത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും പാരന്പര്യമായി തുടരുന്ന തർക്കമാണിത്. യുഎൻ പ്രമേയങ്ങളുടെയും ഉഭയകക്ഷിധാരണകളുടെയും അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും വക്താവ് പറഞ്ഞു.
ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പാക് അധിനിവേശ കാഷ്മീരിലൂടെ നിർമിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ എതിർപ്പിനെക്കുറിച്ചും ചോദിച്ചപ്പോൾ രണ്ടും തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.