ന്യൂഡൽഹി: പോഷകാഹാരവിതരണത്തിനു കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ ആധാർ നന്പറുകൾ പോഷണ്‍ ട്രാക്കർ വെബ്സൈറ്റുകളിൽ ചേർക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്എംഎസ് വഴി അറിയിക്കും.
ആറു വയസു വരെ പ്രായമുള്ള കുട്ടികൾക്കുള്ള സൗജന്യറേഷൻ ഉറപ്പുവരുത്തണമെന്നുള്ള മന്ത്രാലയത്തിന്റെ ശിപാർശയ്ക്കു പിന്നാലെയാണു തീരുമാനം. പ്രധാനമായും വിവിധ ആവശ്യങ്ങൾക്കായി ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് സഞ്ചരിക്കേണ്ടിവരുന്ന കുടുംബങ്ങൾക്കു വേണ്ടിയാണു പദ്ധതി.
രാജ്യത്തെ ഏതെങ്കിലും അങ്കണവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് മറ്റു സംസ്ഥാനങ്ങളിലെ ജില്ലാ അങ്കണവാടികളിൽനിന്ന് അനുവദനീയമായ ആനുകൂല്യങ്ങൾ ലഭ്യമാകും.
ആറു വയസു വരെ പ്രായമുള്ള കുട്ടികൾക്കുള്ള സൗജന്യറേഷൻ ഉറപ്പുവരുത്തണമെന്നുള്ള മന്ത്രാലയത്തിന്റെ ശിപാർശയ്ക്കു പിന്നാലെയാണു തീരുമാനം. പ്രധാനമായും വിവിധ ആവശ്യങ്ങൾക്കായി ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് സഞ്ചരിക്കേണ്ടിവരുന്ന കുടുംബങ്ങൾക്കു വേണ്ടിയാണു പദ്ധതി.
രാജ്യത്തെ ഏതെങ്കിലും അങ്കണവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് മറ്റു സംസ്ഥാനങ്ങളിലെ ജില്ലാ അങ്കണവാടികളിൽനിന്ന് അനുവദനീയമായ ആനുകൂല്യങ്ങൾ ലഭ്യമാകും.