കീവ്: യുക്രൈൻ സേനയുടെ ഇടതടവില്ലാത്ത ആക്രമണത്തെത്തുടർന്ന് കരിങ്കടലിലെ തന്ത്രപ്രധാനമേഖലയായ സ്നേക് ദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിച്ച റഷ്യ കിഴക്കൻ പ്രവിശ്യയിൽ യുക്രൈന്റെ അവസാനചെറുത്തുനിൽപ്പ് കേന്ദ്രമായ ലുഹാൻസ്ക് വളഞ്ഞു.
മനുഷ്യ ഇടനാഴിക്കായുള്ള യുഎൻ ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനാലാണ് കരിങ്കടലിലെ ഒഡേസ തുറമുഖ മേഖലയുൾപ്പെടെ സ്നേക്ദ്വീപിൽനിന്ന് പിന്മാറുന്നതെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം വിശദീകരിച്ചു. എന്നാൽ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണം കടുപ്പിച്ചതോടെ രണ്ട് സ്പീഡ് ബോട്ടുകളിൽ റഷ്യൻസേന ഒഴിയുകയായിരുന്നുവെന്ന് യുക്രെ്യൻ അവകാശപ്പെടുന്നു.
കാർഷികോത്പന്നങ്ങൾ കൈമാറുന്നതിനുള്ള ഇടനാഴി എന്ന യുഎൻ നിർദേശത്തെ തടസപ്പെടുത്തില്ലെന്ന സൂചനയാണ് പിൻമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം വക്താവ് ലഫ്.ജനറൽ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനായി ഭക്ഷ്യധാന്യങ്ങൾ കയറ്റിയയക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളെ റഷ്യ തടസപ്പെടുത്തുന്നതായി യുക്രൈനും പടിഞ്ഞാറൻ രാജ്യങ്ങളും ആരോപിച്ചിരുന്നു. ഇതു റഷ്യ നിഷേധിക്കുക മാത്രമല്ല കരിങ്കടലിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകൾ നീക്കണമെന്ന് യുക്രൈനോട് ആവശ്യപ്പെടുകയും ചെയ്തു. ജലപാതയിലൂടെ ഗതാഗതം സുഗമമായി തുടരുന്നതിനാണിത്.
അതിനിടെ കിഴക്കൻ മേഖലയിലെ ഡോൺബാസിന്റെ പൂർണനിയന്ത്രണത്തിനായി റഷ്യ ആക്രമണം അതിരൂക്ഷമാക്കി.
യുക്രൈന്റെ അവസാന ചെറുത്തുനിൽപ്പ് കേന്ദ്രമായ ലിസിചാൻസ്ക് ആണു പ്രധാനലക്ഷ്യം.
ലുഹാൻസ്കിലെ 95 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഇതിനകം റഷ്യയും വിമതസഖ്യവും കൈക്കലാക്കിക്കഴിഞ്ഞു. ഡോൺസ്റ്റക്കിന്റെ പകുതിയോളം മേഖലയുടെ നിയന്ത്രണവും ഇവർക്കാണ്.
മനുഷ്യ ഇടനാഴിക്കായുള്ള യുഎൻ ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനാലാണ് കരിങ്കടലിലെ ഒഡേസ തുറമുഖ മേഖലയുൾപ്പെടെ സ്നേക്ദ്വീപിൽനിന്ന് പിന്മാറുന്നതെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം വിശദീകരിച്ചു. എന്നാൽ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണം കടുപ്പിച്ചതോടെ രണ്ട് സ്പീഡ് ബോട്ടുകളിൽ റഷ്യൻസേന ഒഴിയുകയായിരുന്നുവെന്ന് യുക്രെ്യൻ അവകാശപ്പെടുന്നു.
കാർഷികോത്പന്നങ്ങൾ കൈമാറുന്നതിനുള്ള ഇടനാഴി എന്ന യുഎൻ നിർദേശത്തെ തടസപ്പെടുത്തില്ലെന്ന സൂചനയാണ് പിൻമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം വക്താവ് ലഫ്.ജനറൽ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിനായി ഭക്ഷ്യധാന്യങ്ങൾ കയറ്റിയയക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളെ റഷ്യ തടസപ്പെടുത്തുന്നതായി യുക്രൈനും പടിഞ്ഞാറൻ രാജ്യങ്ങളും ആരോപിച്ചിരുന്നു. ഇതു റഷ്യ നിഷേധിക്കുക മാത്രമല്ല കരിങ്കടലിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകൾ നീക്കണമെന്ന് യുക്രൈനോട് ആവശ്യപ്പെടുകയും ചെയ്തു. ജലപാതയിലൂടെ ഗതാഗതം സുഗമമായി തുടരുന്നതിനാണിത്.
അതിനിടെ കിഴക്കൻ മേഖലയിലെ ഡോൺബാസിന്റെ പൂർണനിയന്ത്രണത്തിനായി റഷ്യ ആക്രമണം അതിരൂക്ഷമാക്കി.
യുക്രൈന്റെ അവസാന ചെറുത്തുനിൽപ്പ് കേന്ദ്രമായ ലിസിചാൻസ്ക് ആണു പ്രധാനലക്ഷ്യം.
ലുഹാൻസ്കിലെ 95 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഇതിനകം റഷ്യയും വിമതസഖ്യവും കൈക്കലാക്കിക്കഴിഞ്ഞു. ഡോൺസ്റ്റക്കിന്റെ പകുതിയോളം മേഖലയുടെ നിയന്ത്രണവും ഇവർക്കാണ്.