ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ ഭരണം മെച്ചപ്പെടുത്താൻ ഇസ്ലാം പുരോഹിതരുടെ ഉപദേശം തേടി താലിബാൻ ഭരണകൂടം.
കാബൂളിൽ നടന്ന മൂവായിരത്തോളം ഇസ്ലാം പുരോഹിതർ പങ്കെടുത്ത യോഗത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നു. അധികാരത്തിലെത്തിയശേഷം ആദ്യമാണ് ഇത്തരമൊരു ആശയവിനിമയം. ഗോത്രവർഗ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെ വിഷയങ്ങളിൽ രാജ്യാന്തര സമൂഹത്തിന്റെ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് താലിബാൻ ഭരണകൂടം. രാജ്യത്തിന്റെ വളർച്ചയ്ക്കു പുരോഹിതരുടെയും ഗോത്രവർഗ നേതാക്കളുടെയും ഉപദേശം ആവശ്യമാണെന്ന് പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു. സ്ത്രീകൾക്കു പതിവുപോലെ യോഗത്തിൽ പ്രവേശനം നൽകിയില്ല.
കാബൂളിൽ നടന്ന മൂവായിരത്തോളം ഇസ്ലാം പുരോഹിതർ പങ്കെടുത്ത യോഗത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നു. അധികാരത്തിലെത്തിയശേഷം ആദ്യമാണ് ഇത്തരമൊരു ആശയവിനിമയം. ഗോത്രവർഗ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെ വിഷയങ്ങളിൽ രാജ്യാന്തര സമൂഹത്തിന്റെ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് താലിബാൻ ഭരണകൂടം. രാജ്യത്തിന്റെ വളർച്ചയ്ക്കു പുരോഹിതരുടെയും ഗോത്രവർഗ നേതാക്കളുടെയും ഉപദേശം ആവശ്യമാണെന്ന് പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു. സ്ത്രീകൾക്കു പതിവുപോലെ യോഗത്തിൽ പ്രവേശനം നൽകിയില്ല.