മുംബൈ: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ മുംബൈ തീരത്ത് അറബിക്കടലിൽ തകർന്നു വീണ് നാലു പേർ മരിച്ചു.
മുംബൈയിൽനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ഒഎൻജിസി സാഗർ കിരണിന്റെ റിഗ്ഗിൽ ലാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾക്കിടെ ഒന്നര കിലോമീറ്റർ അകലെ കടലിൽ പതിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.45നാണ് അപകടം. ഒഎൻജിസിയിലെ ആറു ജീവനക്കാരും ഒരു കോൺട്രാക്ടറും രണ്ടു പൈലറ്റുമാണ് പവൻ ഹാൻസ് സികോർസ്കി എസ്-76ഡി ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഫ്ളോട്ടേഴ്സിന്റെ സഹായത്തോടെ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെയാണ് അപകടം.
ഒഎൻജിസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, അടിയന്തരമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും കാലാവസ്ഥാവ്യതിയാനമാകാം ഇതിലേക്കു നയിച്ചതെന്നും ഒഎൻജിസി അധികൃതർ അറിയിച്ചു. ഒഎൻജിസിയുടെ മാളവ്യ-16 കപ്പലിലാണു നാലുപേരെ രക്ഷപ്പെടുത്തിയത്. സാഗർ കിരൺ റിഗ്ഗിൽനിന്നുള്ള സ്പീഡ് ബോട്ടാണു രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. ബോട്ടിൽ ഒരാളെ രക്ഷപ്പെടുത്തി.
നാവികസേനയുടെ ഹെലികോപ്റ്ററുകളും തീരസംരക്ഷണസേനയുടെ വിമാനവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഒന്നരമണിക്കൂർകൊണ്ട് എല്ലാവരെയും രക്ഷപ്പെടുത്തി. ജൂഹുവിലെ ഒഎൻജിസിയുടെ ആശുപത്രിയിലെത്തിച്ചശേഷമാണ് നാലു പേർ മരിച്ചത്. കടലിൽ പതിച്ച് ഒന്നരമണിക്കൂറിനുശേഷം ഹെലികോപ്റ്റർ പൂർണമായും മുങ്ങി.
മുംബൈയിൽനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ഒഎൻജിസി സാഗർ കിരണിന്റെ റിഗ്ഗിൽ ലാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾക്കിടെ ഒന്നര കിലോമീറ്റർ അകലെ കടലിൽ പതിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.45നാണ് അപകടം. ഒഎൻജിസിയിലെ ആറു ജീവനക്കാരും ഒരു കോൺട്രാക്ടറും രണ്ടു പൈലറ്റുമാണ് പവൻ ഹാൻസ് സികോർസ്കി എസ്-76ഡി ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഫ്ളോട്ടേഴ്സിന്റെ സഹായത്തോടെ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെയാണ് അപകടം.
ഒഎൻജിസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, അടിയന്തരമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും കാലാവസ്ഥാവ്യതിയാനമാകാം ഇതിലേക്കു നയിച്ചതെന്നും ഒഎൻജിസി അധികൃതർ അറിയിച്ചു. ഒഎൻജിസിയുടെ മാളവ്യ-16 കപ്പലിലാണു നാലുപേരെ രക്ഷപ്പെടുത്തിയത്. സാഗർ കിരൺ റിഗ്ഗിൽനിന്നുള്ള സ്പീഡ് ബോട്ടാണു രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. ബോട്ടിൽ ഒരാളെ രക്ഷപ്പെടുത്തി.
നാവികസേനയുടെ ഹെലികോപ്റ്ററുകളും തീരസംരക്ഷണസേനയുടെ വിമാനവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഒന്നരമണിക്കൂർകൊണ്ട് എല്ലാവരെയും രക്ഷപ്പെടുത്തി. ജൂഹുവിലെ ഒഎൻജിസിയുടെ ആശുപത്രിയിലെത്തിച്ചശേഷമാണ് നാലു പേർ മരിച്ചത്. കടലിൽ പതിച്ച് ഒന്നരമണിക്കൂറിനുശേഷം ഹെലികോപ്റ്റർ പൂർണമായും മുങ്ങി.