മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ നാലുനിലക്കെട്ടിടം തകർന്നുവീണ് 14 പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു. കുർള മേഖലയിൽ തിങ്കളാഴ്ച അർധരാത്രിയായിരുന്നു അപകടം.
നായിക് നഗർ സൊസൈറ്റിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഒരു ഭാഗമാണു തകർന്നുവീണത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 32 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. പോലീസും എൻഡിആർഎഫും ഫയർ ബ്രിഗേഡുമാണു രക്ഷാപ്രവർത്തനം നടത്തിയത്.
ജീർണാവസ്ഥയിലായ കെട്ടിടമാണു തകർന്നത്. 2013നു ശേഷം ബ്രഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ പല തവണ മുന്നറിയിപ്പു നല്കിയെങ്കിലും ആളുകൾ കെട്ടിടത്തിൽ തുടരുകയാണുണ്ടായത്.
ഈ മാസം മുംബൈയിൽ മൂന്നാം തവണയാണു കെട്ടിടം തകർന്ന് അപകടമുണ്ടായത്. ജൂൺ ഒന്പതിനും ജൂൺ 23നും ഉണ്ടായ അപകടങ്ങളിൽ ഒരാൾ വീതം മരിച്ചിരുന്നു. നിരവധി പേർക്കു പരിക്കേറ്റു.
നായിക് നഗർ സൊസൈറ്റിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഒരു ഭാഗമാണു തകർന്നുവീണത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 32 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്നു രക്ഷപ്പെടുത്തി. പോലീസും എൻഡിആർഎഫും ഫയർ ബ്രിഗേഡുമാണു രക്ഷാപ്രവർത്തനം നടത്തിയത്.
ജീർണാവസ്ഥയിലായ കെട്ടിടമാണു തകർന്നത്. 2013നു ശേഷം ബ്രഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ പല തവണ മുന്നറിയിപ്പു നല്കിയെങ്കിലും ആളുകൾ കെട്ടിടത്തിൽ തുടരുകയാണുണ്ടായത്.
ഈ മാസം മുംബൈയിൽ മൂന്നാം തവണയാണു കെട്ടിടം തകർന്ന് അപകടമുണ്ടായത്. ജൂൺ ഒന്പതിനും ജൂൺ 23നും ഉണ്ടായ അപകടങ്ങളിൽ ഒരാൾ വീതം മരിച്ചിരുന്നു. നിരവധി പേർക്കു പരിക്കേറ്റു.