സാൻ അന്റോണിയോ: അമേരിക്കയിൽ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളിൽ 48 കുടിയേറ്റക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസ്-മെക്സിക്കോ അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെ, സാൻ അന്റോണിയോയിലെ ഉൾപ്രദേശത്തെ വഴിയിലാണു വാഹനം കണ്ടെത്തിയത്. മെക്സിക്കോയിൽനിന്നു മനുഷ്യക്കടത്തുകാരാണ് ഇവരെ എത്തിച്ചതെന്നാണു പ്രാഥമിക നിഗമനം.
ട്രെയിലറിൽ അവശനിലയിൽ കണ്ടെത്തിയ 16 പേരെ ആശുപത്രിയിലാക്കി. ഇവരിൽ നാലു കുട്ടികളും ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്നവരുടെ സ്വദേശമോ മരിച്ച സമയമോ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇവർക്കു മനുഷ്യക്കടത്തുമായി നേരിട്ടു ബന്ധമുണ്ടോയെന്നു കൂടുതൽ അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ. ആഭ്യന്തരസുരക്ഷാ വിഭാഗമാണു ദുരന്തം അന്വേഷിക്കുന്നത്.
തിങ്കളാഴ്ച വാഹനത്തിൽനിന്നു നിലവിളി കേട്ടതിനെത്തുടർന്നു പ്രദേശവാസിയായ തൊഴിലാളി നടത്തിയ പരിശോധനയിലാണു സംഭവം പുറത്തറിഞ്ഞതെന്നു പോലീസ് മേധാവി വില്ല്യം മക്മനസ് പറഞ്ഞു. അതിഭീകരമായ മാനുഷികദുരന്തമെന്നാണു സാൻ അന്റോണിയോ മേയർ റോണ് നിറൻബർഗ് സംഭവത്തെ വിശേഷിപ്പിച്ചത്.
ട്രെയിലറിനുള്ളിൽ ജീവനോടെയുണ്ടായിരുന്നവർ അവശനിലയിലായിരുന്നു. വാഹനത്തിൽ വെള്ളമുണ്ടായിരുന്നില്ല. ശീതീകരണ സംവിധാനമുണ്ടായിരുന്നെങ്കിലും എസി പ്രവർത്തിച്ചിരുന്നില്ല. കൊടുംചൂടിനെത്തുടർന്നാകാം മരണം സംഭവിച്ചതെന്ന് അഗ്നിശമനസേനാ മേധാവി ചാൾസ് ഹുഡ് പറഞ്ഞു.
അതിർത്തി മേഖലയിൽ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ കുടിയേറ്റ ദുരന്തമാണിത്. 2017ൽ സാൻ അന്റോണിയോയിലെ വാൾമാർട്ടിൽ ട്രക്കിനുള്ളിൽ 10 കുടിയേറ്റക്കാരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 2003ൽ ഇവിടെ 19 പേർ മരിച്ച സംഭവവുമുണ്ടായി. അനധികൃത കുടിയേറ്റക്കാരുടെ ഇഷ്ടപാതയാണു അതിർത്തി പ്രദേശമായ ദക്ഷിണ ടെക്സസ്. സാൻ അന്റോണിയോയിലെ ബോർഡർ പട്രോൾ ചെക്ക്പോയിന്റുകൾ മറികടന്നാണ് ഇവർ അമേരിക്കയിലേക്കു പ്രവേശിക്കുന്നത്.
തൊണ്ണൂറുകളിൽ അമേരിക്കയിലേക്കു കുടിയേറ്റം വ്യാപകമായതോടെ സാന്റിയാഗോ, എൽ പാസോ തുടങ്ങിയ അതിർത്തിപ്രദേശങ്ങളിൽ അമേരിക്ക പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ ചെറിയ തുക വാങ്ങി കുടിയേറ്റക്കാരെ അമേരിക്കയിലേക്കു കടത്തുന്ന സംഘങ്ങൾ സജീവമായി.
2001ലെ ഭീകരാക്രമണത്തിനുശേഷം രാജ്യത്തേക്കു കടക്കുന്നതു ശ്രമകരമായതോടെ, കള്ളക്കടത്തുകാർ പ്രതിഫലം കുത്തനെ വർധിപ്പിച്ചു. ചൂടാണു കള്ളക്കടത്ത് വാഹനങ്ങളിൽ കുടിയേറ്റക്കാർ നേരിടുന്ന പ്രധാന ഭീഷണി. സാൻ അന്റോണിയോയിൽ ചിലസമയത്ത് താപനില 100 ഡിഗ്രി വരെ ഉയരാറുണ്ട്.
ട്രെയിലറിൽ അവശനിലയിൽ കണ്ടെത്തിയ 16 പേരെ ആശുപത്രിയിലാക്കി. ഇവരിൽ നാലു കുട്ടികളും ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്നവരുടെ സ്വദേശമോ മരിച്ച സമയമോ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇവർക്കു മനുഷ്യക്കടത്തുമായി നേരിട്ടു ബന്ധമുണ്ടോയെന്നു കൂടുതൽ അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ. ആഭ്യന്തരസുരക്ഷാ വിഭാഗമാണു ദുരന്തം അന്വേഷിക്കുന്നത്.
തിങ്കളാഴ്ച വാഹനത്തിൽനിന്നു നിലവിളി കേട്ടതിനെത്തുടർന്നു പ്രദേശവാസിയായ തൊഴിലാളി നടത്തിയ പരിശോധനയിലാണു സംഭവം പുറത്തറിഞ്ഞതെന്നു പോലീസ് മേധാവി വില്ല്യം മക്മനസ് പറഞ്ഞു. അതിഭീകരമായ മാനുഷികദുരന്തമെന്നാണു സാൻ അന്റോണിയോ മേയർ റോണ് നിറൻബർഗ് സംഭവത്തെ വിശേഷിപ്പിച്ചത്.
ട്രെയിലറിനുള്ളിൽ ജീവനോടെയുണ്ടായിരുന്നവർ അവശനിലയിലായിരുന്നു. വാഹനത്തിൽ വെള്ളമുണ്ടായിരുന്നില്ല. ശീതീകരണ സംവിധാനമുണ്ടായിരുന്നെങ്കിലും എസി പ്രവർത്തിച്ചിരുന്നില്ല. കൊടുംചൂടിനെത്തുടർന്നാകാം മരണം സംഭവിച്ചതെന്ന് അഗ്നിശമനസേനാ മേധാവി ചാൾസ് ഹുഡ് പറഞ്ഞു.
അതിർത്തി മേഖലയിൽ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ കുടിയേറ്റ ദുരന്തമാണിത്. 2017ൽ സാൻ അന്റോണിയോയിലെ വാൾമാർട്ടിൽ ട്രക്കിനുള്ളിൽ 10 കുടിയേറ്റക്കാരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 2003ൽ ഇവിടെ 19 പേർ മരിച്ച സംഭവവുമുണ്ടായി. അനധികൃത കുടിയേറ്റക്കാരുടെ ഇഷ്ടപാതയാണു അതിർത്തി പ്രദേശമായ ദക്ഷിണ ടെക്സസ്. സാൻ അന്റോണിയോയിലെ ബോർഡർ പട്രോൾ ചെക്ക്പോയിന്റുകൾ മറികടന്നാണ് ഇവർ അമേരിക്കയിലേക്കു പ്രവേശിക്കുന്നത്.
തൊണ്ണൂറുകളിൽ അമേരിക്കയിലേക്കു കുടിയേറ്റം വ്യാപകമായതോടെ സാന്റിയാഗോ, എൽ പാസോ തുടങ്ങിയ അതിർത്തിപ്രദേശങ്ങളിൽ അമേരിക്ക പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ ചെറിയ തുക വാങ്ങി കുടിയേറ്റക്കാരെ അമേരിക്കയിലേക്കു കടത്തുന്ന സംഘങ്ങൾ സജീവമായി.
2001ലെ ഭീകരാക്രമണത്തിനുശേഷം രാജ്യത്തേക്കു കടക്കുന്നതു ശ്രമകരമായതോടെ, കള്ളക്കടത്തുകാർ പ്രതിഫലം കുത്തനെ വർധിപ്പിച്ചു. ചൂടാണു കള്ളക്കടത്ത് വാഹനങ്ങളിൽ കുടിയേറ്റക്കാർ നേരിടുന്ന പ്രധാന ഭീഷണി. സാൻ അന്റോണിയോയിൽ ചിലസമയത്ത് താപനില 100 ഡിഗ്രി വരെ ഉയരാറുണ്ട്.