ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് നിലവിൽ 6.30 ലക്ഷം വോട്ടൂമൂല്യം ഉറപ്പായിട്ടുണ്ട്. രണ്ടു ലക്ഷത്തിലേറെ വോട്ടുമൂല്യത്തിന് ദ്രൗപതി ലീഡ് ചെയ്യുന്പോഴും കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടും പ്രതിപക്ഷ സ്ഥാനാർഥിക്കാണ്.
ജെഎംഎം, ജെഎഡിഎസ് പിന്തുണ കൂടി കിട്ടിയാൽ വോട്ടർമാരായ എംപിമാർ, എംഎൽഎമാർ എന്നിവരുടെ ആകെയുള്ള 10.86 ലക്ഷം വോട്ടുമൂല്യത്തിൽ 6.43 ലക്ഷം ദ്രൗപദിക്കു കിട്ടും. ബിഎസ്പി കൂടി ദ്രൗപദിക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ഇലക്ടറൽ കോളജിൽ സിൻഹയുടെ വിഹിതം 4.25 ലക്ഷമായി ചുരുങ്ങും.
പിന്തുണ ഉറപ്പായ കേരളത്തിലെ 29 എംപിമാരുടെയും 140 എംഎൽഎമാരുടെയും വോട്ടു ചോദിച്ച് ബുധനാഴ്ച പ്രചാരണം തുടങ്ങുന്ന സിൻഹ, വ്യാഴാഴ്ച തമിഴ്നാട്ടിലും ജൂലൈ ഒന്നിന് ഗുജറാത്തിലും രണ്ടിന് കർണാടകയിലുമെത്തി പ്രചാരണം നടത്തും.
മലയാളികളും കേന്ദ്രസഹമന്ത്രിമാരുമായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറിനും കേരളത്തിനു പുറത്താണ് വോട്ട്. ജൂലൈ നാലിന് കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗം അൽഫോണ്‍സ് കണ്ണന്താനത്തിനും നേരത്തെ കാലാവധി കഴിഞ്ഞ സുരേഷ് ഗോപിക്കും വോട്ടില്ല. അൽഫോൻസിന്റെ ഒഴിവിൽ രാജസ്ഥാനിൽ നിന്ന് ബിജെപിയുടെ ഘനശ്യാം തിവാരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജെഎംഎം, ജെഎഡിഎസ് പിന്തുണ കൂടി കിട്ടിയാൽ വോട്ടർമാരായ എംപിമാർ, എംഎൽഎമാർ എന്നിവരുടെ ആകെയുള്ള 10.86 ലക്ഷം വോട്ടുമൂല്യത്തിൽ 6.43 ലക്ഷം ദ്രൗപദിക്കു കിട്ടും. ബിഎസ്പി കൂടി ദ്രൗപദിക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ഇലക്ടറൽ കോളജിൽ സിൻഹയുടെ വിഹിതം 4.25 ലക്ഷമായി ചുരുങ്ങും.
പിന്തുണ ഉറപ്പായ കേരളത്തിലെ 29 എംപിമാരുടെയും 140 എംഎൽഎമാരുടെയും വോട്ടു ചോദിച്ച് ബുധനാഴ്ച പ്രചാരണം തുടങ്ങുന്ന സിൻഹ, വ്യാഴാഴ്ച തമിഴ്നാട്ടിലും ജൂലൈ ഒന്നിന് ഗുജറാത്തിലും രണ്ടിന് കർണാടകയിലുമെത്തി പ്രചാരണം നടത്തും.
മലയാളികളും കേന്ദ്രസഹമന്ത്രിമാരുമായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറിനും കേരളത്തിനു പുറത്താണ് വോട്ട്. ജൂലൈ നാലിന് കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗം അൽഫോണ്‍സ് കണ്ണന്താനത്തിനും നേരത്തെ കാലാവധി കഴിഞ്ഞ സുരേഷ് ഗോപിക്കും വോട്ടില്ല. അൽഫോൻസിന്റെ ഒഴിവിൽ രാജസ്ഥാനിൽ നിന്ന് ബിജെപിയുടെ ഘനശ്യാം തിവാരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.