ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മത്സരം വ്യക്തിപരമല്ലെന്നും ആശയപരമെന്നും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ. ബിജെപിയിലെ തന്റെ മുൻ സഹപ്രവർത്തകരോടു നേരിട്ടു വോട്ടു ചോദിക്കുമെന്നും മുൻ കേന്ദ്രമന്ത്രി സിൻഹ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വം വെറും പ്രതീകാത്മകരാഷ്ട്രീയം ആണെന്ന് സിൻഹ പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രപതിയും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടയാളാണ്. അതുകൊണ്ട് ആ വിഭാഗത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായെന്നു അർഥമുണ്ടോ? പട്ടികജാതി, വർഗവിഭാഗങ്ങൾക്ക് ഒരു ഗുണവും കിട്ടിയില്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള മോദി സർക്കാരിന്റെ അവഗണനയുടെ പേരിലാകും തന്റെ പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുടെ വോട്ടു തേടി താൻ വിളിച്ചിരുന്നെന്നും സിൻഹ പറഞ്ഞു.
രണ്ടു വിചാരധാരകൾ തമ്മിലുള്ള മത്സരമാണു നടക്കുന്നത്. ഇന്ത്യക്കാരെയും ജനാധിപത്യത്തെയും അടിച്ചമർത്തുന്നതാണ് അവരുടെ ആശയങ്ങൾ. ജനാധിപത്യം ശക്തിപ്പെടുത്താനും ജനങ്ങളെ സ്വതന്ത്രരാക്കാനുമാണ് മറുവശം- സിൻഹ പറഞ്ഞു.
ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വം വെറും പ്രതീകാത്മകരാഷ്ട്രീയം ആണെന്ന് സിൻഹ പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രപതിയും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടയാളാണ്. അതുകൊണ്ട് ആ വിഭാഗത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായെന്നു അർഥമുണ്ടോ? പട്ടികജാതി, വർഗവിഭാഗങ്ങൾക്ക് ഒരു ഗുണവും കിട്ടിയില്ല. പിന്നാക്ക വിഭാഗങ്ങളോടുള്ള മോദി സർക്കാരിന്റെ അവഗണനയുടെ പേരിലാകും തന്റെ പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുടെ വോട്ടു തേടി താൻ വിളിച്ചിരുന്നെന്നും സിൻഹ പറഞ്ഞു.
രണ്ടു വിചാരധാരകൾ തമ്മിലുള്ള മത്സരമാണു നടക്കുന്നത്. ഇന്ത്യക്കാരെയും ജനാധിപത്യത്തെയും അടിച്ചമർത്തുന്നതാണ് അവരുടെ ആശയങ്ങൾ. ജനാധിപത്യം ശക്തിപ്പെടുത്താനും ജനങ്ങളെ സ്വതന്ത്രരാക്കാനുമാണ് മറുവശം- സിൻഹ പറഞ്ഞു.