ബ്രസൽസ്: അടുത്തശൈത്യകാലത്തേക്ക് പ്രകൃതിവാതക സംഭരണം ശേഷിയുടെ 80 ശതമാനമെങ്കിലുമാക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ധാരണയായി. യൂറോപ്യൻ രാജ്യങ്ങൾക്കു വിതരണം ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ അളവിൽ റഷ്യ വീണ്ടും കുറവു വരുത്തുമോയെന്ന ആശങ്കയെത്തുടർന്നാണ് ഇന്നലെ ചേർന്ന ഇയു യോഗം അടിയന്തരനടപടി സ്വീകരിച്ചത്.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു റഷ്യയിൽനിന്നുള്ള ഊർജ ഇറക്കുമതിയിൽ കുറവു വരുത്താൻ പാശ്ചാത്യരാജ്യങ്ങൾ തീരുമാനിച്ചിരുന്നു. റഷ്യയിൽനിന്നുള്ള കൽക്കരി ഇറക്കുമതി നിരോധനം ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരും. എണ്ണ ഇറക്കുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു തിരിച്ചടിയായി വൈദ്യുതിനിലയത്തിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്രകൃതി വാതക വിതരണം റഷ്യ തടസപ്പെടുത്തുന്നുണ്ട്. ശൈത്യകാലത്ത് പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുന്നതിനാൽ പ്രതിസന്ധി മറികടക്കുന്നതിനാണു സംഭരണം വർധിപ്പിക്കാൻ ഇയു തീരുമാനിച്ചത്. 27 ഇയു അംഗരാജ്യങ്ങൾ ഉപയോഗത്തിന്റെ 40 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നതു റഷ്യയിൽനിന്നാണ്.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു റഷ്യയിൽനിന്നുള്ള ഊർജ ഇറക്കുമതിയിൽ കുറവു വരുത്താൻ പാശ്ചാത്യരാജ്യങ്ങൾ തീരുമാനിച്ചിരുന്നു. റഷ്യയിൽനിന്നുള്ള കൽക്കരി ഇറക്കുമതി നിരോധനം ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരും. എണ്ണ ഇറക്കുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനു തിരിച്ചടിയായി വൈദ്യുതിനിലയത്തിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്രകൃതി വാതക വിതരണം റഷ്യ തടസപ്പെടുത്തുന്നുണ്ട്. ശൈത്യകാലത്ത് പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുന്നതിനാൽ പ്രതിസന്ധി മറികടക്കുന്നതിനാണു സംഭരണം വർധിപ്പിക്കാൻ ഇയു തീരുമാനിച്ചത്. 27 ഇയു അംഗരാജ്യങ്ങൾ ഉപയോഗത്തിന്റെ 40 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നതു റഷ്യയിൽനിന്നാണ്.