കൊളംബോ: കടുത്ത ഇന്ധനക്ഷാമത്തെത്തുടർന്ന് ശ്രീലങ്കയിൽ ജൂലൈ 10 വരെ അവശ്യസർവീസുകൾ മാത്രം പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഇന്നലെ രാത്രി തീരുമാനം പ്രാബല്യത്തിലായി. അവശ്യസർവീസുകൾക്കു മാത്രമേ പെട്രോളും ഡീസലും നല്കൂ എന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷൻ(സിപിസി) അറിയിച്ചു.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ആരോഗ്യം, ഭക്ഷണവിതരണം, കൃഷി എന്നിവയാണ് അവശ്യസർവീസുകളായി പ്രഖ്യപാപിച്ചിരിക്കുന്നത്. മറ്റു വിഭാഗങ്ങൾ വർക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറണമെന്നു നിർദേശമുണ്ട്.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ആരോഗ്യം, ഭക്ഷണവിതരണം, കൃഷി എന്നിവയാണ് അവശ്യസർവീസുകളായി പ്രഖ്യപാപിച്ചിരിക്കുന്നത്. മറ്റു വിഭാഗങ്ങൾ വർക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറണമെന്നു നിർദേശമുണ്ട്.