മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനെ പിടിച്ചുലച്ച വിമതനീക്കം കൂടുതൽ സങ്കീർണതകളിലേക്ക്. വിമത മന്ത്രിമാരെ പുറത്താക്കാനും എംഎൽഎമാർക്കെതിരേ അയോഗ്യത നടപടികളിലേക്കു നീങ്ങാനുമാണ് ഉദ്ധവ് താക്കറെ ക്യാന്പിന്റെ തീരുമാനം. അതേസമയം, പുതിയ പാർട്ടി രൂപീകരിക്കുന്നതുൾപ്പെടെ ആലോചനകളിലാണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ. ഏക്നാഥിനൊപ്പം ചേർന്ന മന്ത്രിമാരെ 24 മണിക്കൂറിനകം പുറത്താക്കുമെന്ന് ശിവസേനയുടെ മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായ സഞ്ജയ് റൗത്ത് പറഞ്ഞു.
മന്ത്രിമാരെ നീക്കംചെയ്യാനുള്ള നടപടി തുടങ്ങിയെന്ന് ഇന്നലെ രാത്രി മറാത്ത ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗുലാബ്റാവു പാട്ടിൽ, ദാദാ ഭൂസെ, സന്ദീപൻ ഭൂമാരെ തുടങ്ങിയവരെ മന്ത്രിമാരാക്കിയത് ഉദ്ധവ് താക്കറെയാണ്. ആവശ്യത്തിലധികം സ്ഥാനങ്ങൾ ഇവർക്കു നേതൃത്വം നൽകിയിട്ടുണ്ട്. തെറ്റായ പാത സ്വീകരിച്ച അവർക്ക് 24 മണിക്കൂറിനകം പദവി നഷ്ടപ്പെടുമെന്നും റൗത്ത് കൂട്ടിച്ചേർത്തു.
ശംഭുരാജ് ദേശായി, അബ്ദുൾ സത്താർ, ബച്ചു കാഡു എന്നീ മന്ത്രിമാരും വിമതക്യാന്പിലാണ്. ശിവസേനാ സഖ്യകക്ഷിയായ പ്രഹാർ ജനശക്തി പാർട്ടി തലവനാണ് കാഡു. ഹിന്ദുത്വ നിലപാടിന്റെ പേരിലല്ല, മറിച്ച് എൻഫോഴ്മെന്റ് അന്വേഷണത്തെ ഭയക്കുന്നതിനാലാണ് വിമതക്യാന്പിലെ പകുതിയോളം എംഎൽഎമാർ ഉദ്ദവ് വിരുദ്ധനിലപാട് സ്വീകരിച്ചതെന്നും റൗത്ത് ആരോപിച്ചു.
അതിനിടെ നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി. 33 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, എംഎല്‍എമാര്‍ സമര്‍പ്പിക്കുന്നതിനുപകരം അജ്ഞാത ഇ-മെയില്‍ വഴിയാണ് ഡെപ്യൂട്ടി സ്പീക്കർക്കു മുന്‍പാകെ അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ശിവസേനയുടെ ലെറ്റര്‍ഹെഡിലാണ് വിമതര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, സഭാരേഖകള്‍ പ്രകാരം അജയ് ചൗധരിയാണ് സേനയുടെ നിയമസഭാകക്ഷി നേതാവ് എന്നതു വിമതർക്കു തിരിച്ചടിയായി.
അയോഗ്യത മറികടക്കാൻ ഷിൻഡെ
മുംബൈ: ബുധനാഴ്ച ചേർന്ന ശിവസേനയുടെ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അയോഗ്യരാക്കാനുള്ള ശ്രമം ചെറുക്കാൻ മഹാരാഷ്ട്രയിൽ വിമതനീക്കത്തിനു ചുക്കാൻ പിടിക്കുന്ന ഏക്നാഥ് ഷിൻഡെയും സംഘവും ശ്രമം തുടങ്ങി.
• അയോഗ്യത നേരിടേണ്ടിവന്നാൽ നിയമസഭാംഗത്വം നഷ്ടമാകുകയും ഇതുവരെയുള്ള ശ്രമങ്ങൾ വെള്ളത്തിലാവുകയും ചെയ്യും. തീരുമാനം കോടതിയിൽ ചോദ്യംചെയ്യാനാകുമെങ്കിലും നിയമയുദ്ധം നാളുകളോളം നീണ്ടേക്കാം എന്ന ആശങ്കയിലാണ് വിമതർ.
• അവിശ്വാസവോട്ടിന് ഗവർണറിൽ സമ്മർദം ചെലത്തുക എന്ന വഴിയാണ് വിമതർ ആലോചിക്കുന്നത്. എന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കുന്നതിനു പാർട്ടിയിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷം എംഎൽഎമാരുമായി മറ്റൊരു പാർട്ടിയിൽ ലയിക്കേണ്ടിവരും. ബിജെപിയിൽ ലയിച്ചാൽ ബാൽതാക്കറെയുടെ പാരന്പര്യം പറഞ്ഞ് വീണ്ടും വോട്ടുചോദിക്കാനാവില്ല. ബച്ചു കാഡുവിന്റെ നേതൃത്വത്തിലുള്ള, ശിവസേനയുടെ സഖ്യകക്ഷിയായ പ്രഹാർ ജനശക്തി പാർട്ടിയിൽ ലയിക്കുക എന്നതാണ് മറ്റൊരു വഴി.
• തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് പാർട്ടി ചിഹ്നം ആവശ്യപ്പെടണമെന്ന ആവശ്യം ഷിൻഡെ ക്യാന്പിലെ ഏതാനും നേതാക്കൾ മുന്നോട്ടുവച്ചു. എന്നാൽ, ശിവസേനയുടെ ഭരണഘടനപ്രകാരം ഇതിനു സാധ്യതയില്ലെന്ന നിഗമനത്തിലാണ് അവർ എത്തിയത്.
• ഉദ്ധവ് താക്കറയെുമായി ധാരണ, ഇതാണ് അവസാന വഴി. എന്നാൽ ഇരുപക്ഷവും വാക്പോര് ശക്തമായി തുടരുന്നതിനാൽ അതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. മാത്രമല്ല, മന്ത്രിമാരുൾപ്പെടെയുള്ള വിമർക്കെതിരേ ശക്തമായ നടപടിക്ക് ഉദ്ദവ് തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നു.
മന്ത്രിമാരെ നീക്കംചെയ്യാനുള്ള നടപടി തുടങ്ങിയെന്ന് ഇന്നലെ രാത്രി മറാത്ത ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗുലാബ്റാവു പാട്ടിൽ, ദാദാ ഭൂസെ, സന്ദീപൻ ഭൂമാരെ തുടങ്ങിയവരെ മന്ത്രിമാരാക്കിയത് ഉദ്ധവ് താക്കറെയാണ്. ആവശ്യത്തിലധികം സ്ഥാനങ്ങൾ ഇവർക്കു നേതൃത്വം നൽകിയിട്ടുണ്ട്. തെറ്റായ പാത സ്വീകരിച്ച അവർക്ക് 24 മണിക്കൂറിനകം പദവി നഷ്ടപ്പെടുമെന്നും റൗത്ത് കൂട്ടിച്ചേർത്തു.
ശംഭുരാജ് ദേശായി, അബ്ദുൾ സത്താർ, ബച്ചു കാഡു എന്നീ മന്ത്രിമാരും വിമതക്യാന്പിലാണ്. ശിവസേനാ സഖ്യകക്ഷിയായ പ്രഹാർ ജനശക്തി പാർട്ടി തലവനാണ് കാഡു. ഹിന്ദുത്വ നിലപാടിന്റെ പേരിലല്ല, മറിച്ച് എൻഫോഴ്മെന്റ് അന്വേഷണത്തെ ഭയക്കുന്നതിനാലാണ് വിമതക്യാന്പിലെ പകുതിയോളം എംഎൽഎമാർ ഉദ്ദവ് വിരുദ്ധനിലപാട് സ്വീകരിച്ചതെന്നും റൗത്ത് ആരോപിച്ചു.
അതിനിടെ നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി. 33 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ, എംഎല്‍എമാര്‍ സമര്‍പ്പിക്കുന്നതിനുപകരം അജ്ഞാത ഇ-മെയില്‍ വഴിയാണ് ഡെപ്യൂട്ടി സ്പീക്കർക്കു മുന്‍പാകെ അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ശിവസേനയുടെ ലെറ്റര്‍ഹെഡിലാണ് വിമതര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, സഭാരേഖകള്‍ പ്രകാരം അജയ് ചൗധരിയാണ് സേനയുടെ നിയമസഭാകക്ഷി നേതാവ് എന്നതു വിമതർക്കു തിരിച്ചടിയായി.
അയോഗ്യത മറികടക്കാൻ ഷിൻഡെ
മുംബൈ: ബുധനാഴ്ച ചേർന്ന ശിവസേനയുടെ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അയോഗ്യരാക്കാനുള്ള ശ്രമം ചെറുക്കാൻ മഹാരാഷ്ട്രയിൽ വിമതനീക്കത്തിനു ചുക്കാൻ പിടിക്കുന്ന ഏക്നാഥ് ഷിൻഡെയും സംഘവും ശ്രമം തുടങ്ങി.
• അയോഗ്യത നേരിടേണ്ടിവന്നാൽ നിയമസഭാംഗത്വം നഷ്ടമാകുകയും ഇതുവരെയുള്ള ശ്രമങ്ങൾ വെള്ളത്തിലാവുകയും ചെയ്യും. തീരുമാനം കോടതിയിൽ ചോദ്യംചെയ്യാനാകുമെങ്കിലും നിയമയുദ്ധം നാളുകളോളം നീണ്ടേക്കാം എന്ന ആശങ്കയിലാണ് വിമതർ.
• അവിശ്വാസവോട്ടിന് ഗവർണറിൽ സമ്മർദം ചെലത്തുക എന്ന വഴിയാണ് വിമതർ ആലോചിക്കുന്നത്. എന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കുന്നതിനു പാർട്ടിയിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷം എംഎൽഎമാരുമായി മറ്റൊരു പാർട്ടിയിൽ ലയിക്കേണ്ടിവരും. ബിജെപിയിൽ ലയിച്ചാൽ ബാൽതാക്കറെയുടെ പാരന്പര്യം പറഞ്ഞ് വീണ്ടും വോട്ടുചോദിക്കാനാവില്ല. ബച്ചു കാഡുവിന്റെ നേതൃത്വത്തിലുള്ള, ശിവസേനയുടെ സഖ്യകക്ഷിയായ പ്രഹാർ ജനശക്തി പാർട്ടിയിൽ ലയിക്കുക എന്നതാണ് മറ്റൊരു വഴി.
• തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് പാർട്ടി ചിഹ്നം ആവശ്യപ്പെടണമെന്ന ആവശ്യം ഷിൻഡെ ക്യാന്പിലെ ഏതാനും നേതാക്കൾ മുന്നോട്ടുവച്ചു. എന്നാൽ, ശിവസേനയുടെ ഭരണഘടനപ്രകാരം ഇതിനു സാധ്യതയില്ലെന്ന നിഗമനത്തിലാണ് അവർ എത്തിയത്.
• ഉദ്ധവ് താക്കറയെുമായി ധാരണ, ഇതാണ് അവസാന വഴി. എന്നാൽ ഇരുപക്ഷവും വാക്പോര് ശക്തമായി തുടരുന്നതിനാൽ അതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. മാത്രമല്ല, മന്ത്രിമാരുൾപ്പെടെയുള്ള വിമർക്കെതിരേ ശക്തമായ നടപടിക്ക് ഉദ്ദവ് തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നു.