ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാജിദ് മജീദ് മിറിന് പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധകോടതി 15 വർഷം തടവുശിക്ഷ വിധിച്ചു. ഭീകരർക്കു സാന്പത്തിക സഹായം നൽകിയെന്ന കേസിലാണ് ശിക്ഷ. സാജിദ് മിർ മരിച്ചുവെന്നായിരുന്നു പാക്കിസ്ഥാന്റെ നേരത്തെയുള്ള അവകാശവാദം. ഭീകരവിരുദ്ധ കോടതിയുടെ ശിക്ഷാനടപടികൾ പരസ്യപ്പെടുത്തുക പതിവുള്ള പാക്കിസ്ഥാൻ സാജിദ് മിറിന്റെ ശിക്ഷ രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു.