രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ക്രാഷ് ടെസ്റ്റുകളിലെ സുരക്ഷയുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നതിനുള്ള പുതിയ കാർ അസസ്മെന്റ് പ്രോഗ്രാമിന്റെ (എൻസിഎപി) കരടു നിയമത്തിന് അംഗീകാരം നൽകിയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
പുതിയ നിയമം വാഹന ഉപഭോക്താക്കൾക്കു കൂടുതൽ സുരക്ഷിതമായ വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനു വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്നതിനും സഹായിക്കും. ആഗോള ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എൻസിഎപി നിയമങ്ങൾ രൂപീകരിച്ചിട്ടുള്ളത്.
പുതിയ നിയമം അനുസരിച്ചു വാഹന നിർമാതാക്കൾ ഇന്ത്യയിലെ ക്രാഷ് ടെസ്റ്റിംഗ് സംവിധാനങ്ങളിൽ തന്നെ സുരക്ഷാ പരിശോധന നടത്തണം. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ യാത്രക്കാർക്കു നൽകുന്ന സുരക്ഷയും വാഹനത്തിന്റെ ഘടനാപരമായ സുരക്ഷയുമാണ് ക്രാഷ് ടെസ്റ്റിംഗിലൂടെ പരിശോധിക്കുന്നത്.
സുരക്ഷാമാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതു വാഹനങ്ങളുടെ കയറ്റുമതി നിലവാരം വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) മേൽനോട്ടത്തിൽ രാജ്യത്ത് വിവിധയിടങ്ങളിൽ ക്രാഷ് ടെസ്റ്റ് നടത്തുന്നതിനു നൂതന സാങ്കേതിക വിദ്യ അനുസരിച്ച് തയ്യാറാക്കിയ ലാബുകൾ സജ്ജീകരിക്കും.
എആർഎഐയുടെ നിർദേശം അനുസരിച്ച് അഞ്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുൻഭാഗത്ത് ഉണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള ഫ്രോണ്ടൽ ഓഫ്സെറ്റ് ടെസ്റ്റിംഗ്, ഇരുവശങ്ങളിലും ഉണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള സൈഡ് ഇംപാക്ട് ടെസ്റ്റിംഗ്, പിൻഭാഗത്തെ ആഘാതം അളക്കുന്നതിനുള്ള റിയർ ഇംപാക്ട് ടെസ്റ്റിംഗ്, വാഹനം ഇടിക്കുന്ന കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ടെസ്റ്റിംഗ്, വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള ഡമ്മി ക്രാഷ് ടെസ്റ്റിംഗ് എന്നിവ നടത്തിയാണ് വാഹനത്തിന്റെ ഘടനാപരവും പ്രവർത്തനപരവുമായ സുരക്ഷ വിലയിരുത്തുന്നത്.
ന്യൂഡൽഹി: ക്രാഷ് ടെസ്റ്റുകളിലെ സുരക്ഷയുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നതിനുള്ള പുതിയ കാർ അസസ്മെന്റ് പ്രോഗ്രാമിന്റെ (എൻസിഎപി) കരടു നിയമത്തിന് അംഗീകാരം നൽകിയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
പുതിയ നിയമം വാഹന ഉപഭോക്താക്കൾക്കു കൂടുതൽ സുരക്ഷിതമായ വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനു വാഹന നിർമാതാക്കളെ പ്രേരിപ്പിക്കുന്നതിനും സഹായിക്കും. ആഗോള ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എൻസിഎപി നിയമങ്ങൾ രൂപീകരിച്ചിട്ടുള്ളത്.
പുതിയ നിയമം അനുസരിച്ചു വാഹന നിർമാതാക്കൾ ഇന്ത്യയിലെ ക്രാഷ് ടെസ്റ്റിംഗ് സംവിധാനങ്ങളിൽ തന്നെ സുരക്ഷാ പരിശോധന നടത്തണം. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ യാത്രക്കാർക്കു നൽകുന്ന സുരക്ഷയും വാഹനത്തിന്റെ ഘടനാപരമായ സുരക്ഷയുമാണ് ക്രാഷ് ടെസ്റ്റിംഗിലൂടെ പരിശോധിക്കുന്നത്.
സുരക്ഷാമാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതു വാഹനങ്ങളുടെ കയറ്റുമതി നിലവാരം വർധിപ്പിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) മേൽനോട്ടത്തിൽ രാജ്യത്ത് വിവിധയിടങ്ങളിൽ ക്രാഷ് ടെസ്റ്റ് നടത്തുന്നതിനു നൂതന സാങ്കേതിക വിദ്യ അനുസരിച്ച് തയ്യാറാക്കിയ ലാബുകൾ സജ്ജീകരിക്കും.
എആർഎഐയുടെ നിർദേശം അനുസരിച്ച് അഞ്ച് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുൻഭാഗത്ത് ഉണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള ഫ്രോണ്ടൽ ഓഫ്സെറ്റ് ടെസ്റ്റിംഗ്, ഇരുവശങ്ങളിലും ഉണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള സൈഡ് ഇംപാക്ട് ടെസ്റ്റിംഗ്, പിൻഭാഗത്തെ ആഘാതം അളക്കുന്നതിനുള്ള റിയർ ഇംപാക്ട് ടെസ്റ്റിംഗ്, വാഹനം ഇടിക്കുന്ന കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ടെസ്റ്റിംഗ്, വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന ആഘാതം അളക്കുന്നതിനുള്ള ഡമ്മി ക്രാഷ് ടെസ്റ്റിംഗ് എന്നിവ നടത്തിയാണ് വാഹനത്തിന്റെ ഘടനാപരവും പ്രവർത്തനപരവുമായ സുരക്ഷ വിലയിരുത്തുന്നത്.