മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം തുടരുന്നതിനിടെ നിയമസഭയിൽ വിശ്വാസവോട്ട് തേടാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതർക്കു വഴങ്ങില്ലെന്നും സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിക്കുമെന്നും മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
ഏക്നാഥ് ഷിൻഡെയടക്കം 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറോടു ശിവസേന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ എൻസിപിക്കാരനാണ്. രാഷ്ട്രീയപോരാട്ടത്തിനൊപ്പം നിയമപോരാട്ടത്തിനുമാണു മഹാവികാസ് അഗാഡി ഒരുങ്ങുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്നലെ രാവിലെ റൗത്തുമായും വൈകുന്നേരം ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തി. പവാർ-ഉദ്ധവ് കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടു.
ബുധനാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്ത ഏക്നാഥ് ഷിൻഡെയടക്കം 12 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ഔദ്യോഗിക പക്ഷം നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി ഡെപ്യൂട്ടി സ്പീക്കറെ സമീപിച്ചത്. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി ഷിൻഡെ രംഗത്തെത്തി. ആരെയാണു ഭയപ്പെടുത്താൻ നോക്കുന്നതെന്നു ചോദിച്ച ഷിൻഡെ, തങ്ങളാണു യഥാർഥ ശിവസേനയെന്ന് അവകാശപ്പെട്ടു.
ഒരു ദേശീയപാർട്ടിയുടെ പിന്തുണ തങ്ങൾക്കുണ്ടെന്നു വ്യാഴാഴ്ച അവകാശപ്പെട്ട ഷിൻഡെ ഇന്നലെ മലക്കം മറിഞ്ഞു. ബിജെപിയെ അല്ല താൻ ഉദ്ദേശിച്ചതെന്നും തങ്ങളെ പിന്തുണയ്ക്കുന്ന വലിയ ശക്തി ബാലാസാഹെബ് താക്കറെയാണെന്നും ഷിൻഡെ പറഞ്ഞു. ഇന്നലെ ഒരു ശിവസേന എംഎൽഎകൂടി ഷിൻഡെപക്ഷത്തെത്തി. ദിലീപ് ലാന്ദെയാണ് ഇന്നലെ കൂറുമാറിയത്.
ഇതോടെ ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ച എംഎൽഎമാരുടെ എണ്ണം 38 ആയി. 40 ശിവസേന എംഎൽഎമാരുടെയും 12 സ്വതന്ത്രരുടെയും പിന്തുണയാണു ഷിൻഡെ അവകാശപ്പെടുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ ശിവസേന ജില്ലാ പ്രസിഡന്റുമാരുമായും സന്പർക്ക് പ്രമുഖുമാരുമായും വെർച്വൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ബംഗ്ലാവാണ് താൻ ഒഴിഞ്ഞതെന്നും തന്റെ നിശ്ചയദാർഢ്യത്തിനു കോട്ടം തട്ടിയിട്ടില്ലെന്നും താക്കറെ പറഞ്ഞു.
വിമതനീക്കത്തിനെതിരേ ശിവസേന അണികളുടെ രോഷം അണപൊട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പോലീസ് മഹാരാഷ്ട്രയിൽ ജാഗ്രതാ നിർദേശം നല്തി. വിമത എംഎൽഎമാരുടെ ഹോർഡിംഗുകളും ബോർഡുകളും പലയിടത്തും ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. മുംബൈ, കോലാപ്പുർ, നാസിക് എന്നിവിടങ്ങളിൽ ശിവസേന പ്രവർത്തർ പ്രകടനം നടത്തി. വിമത എംഎൽഎമാരുടെ ഓഫീസുകൾക്കും വീടുകൾക്കും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വിമത എംഎൽഎമാരെ വെല്ലുവിളിക്കാതെ അവരുമായി ആശയവിനിമയം നടത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ സഞ്ജയ് റൗതിനോടു ശിവസേനാ എംഎൽഎ ഭാസ്കർ ജാദവ് ആവശ്യപ്പെട്ടു. ഔദ്യോഗികപക്ഷത്ത് ഉറച്ചുനിൽക്കുന്ന എംഎൽഎയാണു ജാദവ്.
ഏക്നാഥ് ഷിൻഡെയടക്കം 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറോടു ശിവസേന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ എൻസിപിക്കാരനാണ്. രാഷ്ട്രീയപോരാട്ടത്തിനൊപ്പം നിയമപോരാട്ടത്തിനുമാണു മഹാവികാസ് അഗാഡി ഒരുങ്ങുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്നലെ രാവിലെ റൗത്തുമായും വൈകുന്നേരം ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തി. പവാർ-ഉദ്ധവ് കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടു.
ബുധനാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്ത ഏക്നാഥ് ഷിൻഡെയടക്കം 12 ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ഔദ്യോഗിക പക്ഷം നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി ഡെപ്യൂട്ടി സ്പീക്കറെ സമീപിച്ചത്. ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി ഷിൻഡെ രംഗത്തെത്തി. ആരെയാണു ഭയപ്പെടുത്താൻ നോക്കുന്നതെന്നു ചോദിച്ച ഷിൻഡെ, തങ്ങളാണു യഥാർഥ ശിവസേനയെന്ന് അവകാശപ്പെട്ടു.
ഒരു ദേശീയപാർട്ടിയുടെ പിന്തുണ തങ്ങൾക്കുണ്ടെന്നു വ്യാഴാഴ്ച അവകാശപ്പെട്ട ഷിൻഡെ ഇന്നലെ മലക്കം മറിഞ്ഞു. ബിജെപിയെ അല്ല താൻ ഉദ്ദേശിച്ചതെന്നും തങ്ങളെ പിന്തുണയ്ക്കുന്ന വലിയ ശക്തി ബാലാസാഹെബ് താക്കറെയാണെന്നും ഷിൻഡെ പറഞ്ഞു. ഇന്നലെ ഒരു ശിവസേന എംഎൽഎകൂടി ഷിൻഡെപക്ഷത്തെത്തി. ദിലീപ് ലാന്ദെയാണ് ഇന്നലെ കൂറുമാറിയത്.
ഇതോടെ ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ച എംഎൽഎമാരുടെ എണ്ണം 38 ആയി. 40 ശിവസേന എംഎൽഎമാരുടെയും 12 സ്വതന്ത്രരുടെയും പിന്തുണയാണു ഷിൻഡെ അവകാശപ്പെടുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ ശിവസേന ജില്ലാ പ്രസിഡന്റുമാരുമായും സന്പർക്ക് പ്രമുഖുമാരുമായും വെർച്വൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ബംഗ്ലാവാണ് താൻ ഒഴിഞ്ഞതെന്നും തന്റെ നിശ്ചയദാർഢ്യത്തിനു കോട്ടം തട്ടിയിട്ടില്ലെന്നും താക്കറെ പറഞ്ഞു.
വിമതനീക്കത്തിനെതിരേ ശിവസേന അണികളുടെ രോഷം അണപൊട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പോലീസ് മഹാരാഷ്ട്രയിൽ ജാഗ്രതാ നിർദേശം നല്തി. വിമത എംഎൽഎമാരുടെ ഹോർഡിംഗുകളും ബോർഡുകളും പലയിടത്തും ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. മുംബൈ, കോലാപ്പുർ, നാസിക് എന്നിവിടങ്ങളിൽ ശിവസേന പ്രവർത്തർ പ്രകടനം നടത്തി. വിമത എംഎൽഎമാരുടെ ഓഫീസുകൾക്കും വീടുകൾക്കും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വിമത എംഎൽഎമാരെ വെല്ലുവിളിക്കാതെ അവരുമായി ആശയവിനിമയം നടത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ സഞ്ജയ് റൗതിനോടു ശിവസേനാ എംഎൽഎ ഭാസ്കർ ജാദവ് ആവശ്യപ്പെട്ടു. ഔദ്യോഗികപക്ഷത്ത് ഉറച്ചുനിൽക്കുന്ന എംഎൽഎയാണു ജാദവ്.