ന്യൂഡൽഹി: കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് ലഭിച്ചതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തു കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഗവേഷണ പദ്ധതികളെ പ്രോത്സഹിപ്പിക്കുന്നതിന് 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അഞ്ചു വർഷത്തിനുള്ളിൽ വിതരണം ചെയ്യും.
കേരളഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പലൂടെ ലഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 100 കോടി രൂപയുടെ ഉന്നത വിദ്യാഭ്യാസ കർമ പദ്ധതി ജൂലൈ അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ നടപ്പാക്കാൻ ആവശ്യപെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനോട് വിയോജിപ്പുകൾ ഉണ്ടെങ്കിലും പൂർണമായി തള്ളിക്കളയാനാകില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദ്യാർഥികൾക്ക് നൽകുന്ന മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് പോയിന്റുകൾ വിദ്യാർഥികളുടെ കൊഴിഞ്ഞു പോകലിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
കേരളഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പലൂടെ ലഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 100 കോടി രൂപയുടെ ഉന്നത വിദ്യാഭ്യാസ കർമ പദ്ധതി ജൂലൈ അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ നടപ്പാക്കാൻ ആവശ്യപെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനോട് വിയോജിപ്പുകൾ ഉണ്ടെങ്കിലും പൂർണമായി തള്ളിക്കളയാനാകില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദ്യാർഥികൾക്ക് നൽകുന്ന മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് പോയിന്റുകൾ വിദ്യാർഥികളുടെ കൊഴിഞ്ഞു പോകലിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.