മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ കൂടുതൽ ശിവസേനാ എംഎൽഎമാരെ വശത്താക്കിയ ഏക്നാഥ് ഷിൻഡെ പാർട്ടിയിൽ പിടിമുറുക്കി. മഹാവികാസ് സഖ്യം വിടാൻ സന്നദ്ധമാണെന്നുവരെ ശിവസേന നേതൃത്വം അറിയിച്ചിട്ടും വിട്ടുവീഴ്ചയ്ക്കു ഷിൻഡെ പക്ഷം തയാറായിട്ടില്ല.
ഉദ്ധവ് സർക്കാരിന്റെ വിധി ഗോഹട്ടിയിലല്ല, നിയമസഭയിലാണു തീരുമാനിക്കുകയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. “സഭയിൽ സർക്കാർ ഭൂരിപക്ഷം തെളിയിക്കും. മഹാവികാസ് അഗാഡി സഖ്യം ഉദ്ധവിനു പൂർണപിന്തുണ നല്കും. വിമത എംഎൽഎമാർ മുംബൈയിലേക്കു തിരിച്ചെത്തി നിയമസഭയെ നേരിടണം’’-പവാർ പറഞ്ഞു.
ആസാമിൽ ക്യാന്പ് ചെയ്യുന്ന എംഎൽഎമാർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പരാതികൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും ഉദ്ധവ് താക്കറെയുടെ ഉറ്റ അനുയായി സഞ്ജയ് റൗത് പറഞ്ഞു. ഷിൻഡെയ്ക്കൊപ്പമുള്ള 20 എംഎൽഎമാർ തിരികെ വരുമെന്നാണ് ഇന്നലെയും റൗത് അവകാശപ്പെട്ടത്.
ഇന്നലെ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത ശിവസേനാ എംഎൽഎമാരുടെ യോഗത്തിൽ 14 എംഎൽഎമാർ മാത്രമാണു പങ്കെടുത്തത്. മഹാവികാസ് അഗാഡി വിടാമെന്ന ശിവസേനയുടെ വാഗ്ദാനത്തിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനാണു പ്രതികരിച്ചത്. എന്നാൽ, മറ്റു നേതാക്കളൊന്നും കൂടുതൽ പ്രതികരണത്തിനു തയാറായില്ല.
ഉദ്ധവ് സർക്കാരിന്റെ വിധി ഗോഹട്ടിയിലല്ല, നിയമസഭയിലാണു തീരുമാനിക്കുകയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. “സഭയിൽ സർക്കാർ ഭൂരിപക്ഷം തെളിയിക്കും. മഹാവികാസ് അഗാഡി സഖ്യം ഉദ്ധവിനു പൂർണപിന്തുണ നല്കും. വിമത എംഎൽഎമാർ മുംബൈയിലേക്കു തിരിച്ചെത്തി നിയമസഭയെ നേരിടണം’’-പവാർ പറഞ്ഞു.
ആസാമിൽ ക്യാന്പ് ചെയ്യുന്ന എംഎൽഎമാർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പരാതികൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നും ഉദ്ധവ് താക്കറെയുടെ ഉറ്റ അനുയായി സഞ്ജയ് റൗത് പറഞ്ഞു. ഷിൻഡെയ്ക്കൊപ്പമുള്ള 20 എംഎൽഎമാർ തിരികെ വരുമെന്നാണ് ഇന്നലെയും റൗത് അവകാശപ്പെട്ടത്.
ഇന്നലെ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത ശിവസേനാ എംഎൽഎമാരുടെ യോഗത്തിൽ 14 എംഎൽഎമാർ മാത്രമാണു പങ്കെടുത്തത്. മഹാവികാസ് അഗാഡി വിടാമെന്ന ശിവസേനയുടെ വാഗ്ദാനത്തിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനാണു പ്രതികരിച്ചത്. എന്നാൽ, മറ്റു നേതാക്കളൊന്നും കൂടുതൽ പ്രതികരണത്തിനു തയാറായില്ല.