ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ, പാർട്ടി വക്താവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി എന്നിവരെക്കൂടി ഉൾപ്പെടുത്തി കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
മുൻ കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ എംപിയുമായ ടി. സുബ്ബരാമി റെഡ്ഢിയെ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായും യുപിയിലെ മുൻ പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ പ്രവർത്തകസമിതിയിൽ തുടരും. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റിയ രമേശ് ചെന്നിത്തലയെക്കൂടി വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം തഴയപ്പെട്ടു. വളരെ മുന്പേതന്നെ പ്രവർത്തക സമിതിയിൽ ക്ഷണിതാവായി രമേശ് പ്രവർത്തിച്ചിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ വോട്ട് ചെയ്ത ഹരിയാനയിലെ കോണ്ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയിയെ വർക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് അടക്കമുള്ള പാർട്ടി സ്ഥാനങ്ങളിൽനിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. ഇതടക്കമുള്ള ഒഴിവുകൾകൂടി കണക്കിലെടുത്താണ് കോണ്ഗ്രസിന്റെ പരമോന്നത സമിതിയിൽ അപ്രതീക്ഷിത ഇടക്കാല അഴിച്ചുപണി നടത്തിയത്.
കോണ്ഗ്രസ് പ്രസിഡന്റ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ എഐസിസി തലപ്പത്തേക്കു പുതിയ നേതൃത്വത്തെ കൊണ്ടുവരുന്നതിന് സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതിനു മുന്പായുള്ള നിയമനങ്ങൾ ജി-23 ഗ്രൂപ്പ് നേതാക്കളെ അന്പരപ്പിച്ചു. ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പലതും നടപ്പാക്കാൻ കാലതാമസം എടുക്കുന്പോഴും പ്രവർത്തകസമിതിയിൽ കൂടുതൽ പേരെ ഏകപക്ഷീയമായി നിയമിച്ചതെന്തിനെന്ന് മനസിലാകുന്നില്ലെന്നാണ് ജി-23ലെ ഒരു നേതാവ് പ്രതികരിച്ചത്. രാജ്യസഭാ സീറ്റിലും പ്രവർത്തകസമിതി നിയമനത്തിലും പ്രിയങ്കയുടെ പ്രത്യേക താത്പര്യം വ്യക്തമാണ്. രണ്ട് എംഎൽഎമാർ മാത്രമുള്ള യുപിയിൽനിന്ന് കൂടുതൽ പേരെ വർക്കിംഗ് കമ്മിറ്റിയിലും രാജ്യസഭയിലും എത്തിച്ചതിനു പിന്നിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയുടെ കൈകളാണെന്നും നേതാവ് ചൂണ്ടിക്കാട്ടി.
മുൻ കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ എംപിയുമായ ടി. സുബ്ബരാമി റെഡ്ഢിയെ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായും യുപിയിലെ മുൻ പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ പ്രവർത്തകസമിതിയിൽ തുടരും. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റിയ രമേശ് ചെന്നിത്തലയെക്കൂടി വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം തഴയപ്പെട്ടു. വളരെ മുന്പേതന്നെ പ്രവർത്തക സമിതിയിൽ ക്ഷണിതാവായി രമേശ് പ്രവർത്തിച്ചിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ വോട്ട് ചെയ്ത ഹരിയാനയിലെ കോണ്ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയിയെ വർക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് അടക്കമുള്ള പാർട്ടി സ്ഥാനങ്ങളിൽനിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. ഇതടക്കമുള്ള ഒഴിവുകൾകൂടി കണക്കിലെടുത്താണ് കോണ്ഗ്രസിന്റെ പരമോന്നത സമിതിയിൽ അപ്രതീക്ഷിത ഇടക്കാല അഴിച്ചുപണി നടത്തിയത്.
കോണ്ഗ്രസ് പ്രസിഡന്റ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ എഐസിസി തലപ്പത്തേക്കു പുതിയ നേതൃത്വത്തെ കൊണ്ടുവരുന്നതിന് സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതിനു മുന്പായുള്ള നിയമനങ്ങൾ ജി-23 ഗ്രൂപ്പ് നേതാക്കളെ അന്പരപ്പിച്ചു. ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പലതും നടപ്പാക്കാൻ കാലതാമസം എടുക്കുന്പോഴും പ്രവർത്തകസമിതിയിൽ കൂടുതൽ പേരെ ഏകപക്ഷീയമായി നിയമിച്ചതെന്തിനെന്ന് മനസിലാകുന്നില്ലെന്നാണ് ജി-23ലെ ഒരു നേതാവ് പ്രതികരിച്ചത്. രാജ്യസഭാ സീറ്റിലും പ്രവർത്തകസമിതി നിയമനത്തിലും പ്രിയങ്കയുടെ പ്രത്യേക താത്പര്യം വ്യക്തമാണ്. രണ്ട് എംഎൽഎമാർ മാത്രമുള്ള യുപിയിൽനിന്ന് കൂടുതൽ പേരെ വർക്കിംഗ് കമ്മിറ്റിയിലും രാജ്യസഭയിലും എത്തിച്ചതിനു പിന്നിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയുടെ കൈകളാണെന്നും നേതാവ് ചൂണ്ടിക്കാട്ടി.